7 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 6, 2024
October 2, 2024
September 30, 2024
September 30, 2024
September 29, 2024
September 23, 2024
September 18, 2024
September 11, 2024
September 10, 2024
September 7, 2024

സൗജന്യയാത്രാ നിഷേധം റയിൽവേ കൊള്ളയടിച്ചത് 2021 കോടി

Janayugom Webdesk
ന്യൂഡൽഹി
December 2, 2021 10:49 pm

കോവിഡ് കാലത്ത് മുതിർന്ന പൗരന്മാർക്കുൾപ്പെടെ അർഹരായ വിഭാഗങ്ങൾക്കുള്ള സൗജന്യ നിരക്ക് നിർത്തിയതു വഴി ഇന്ത്യൻ റയിൽവേ ലാഭിച്ചത് 2021 കോടി. ഗുരുതര രോഗികൾക്കു് ഒഴികെയുള്ള യാത്രാ സബ്സിഡികൾ കോവിഡിന്റെ മറവിൽ നിർത്തിവച്ചപ്പോൾ യാത്രാക്കൂലി ഇളവിലൂടെയുള്ള നഷ്ടം 2019–20 ൽ 2,059 കോടി രൂപയായിരുന്നത് 20–21 ൽ 38 കോടി രൂപയായി കുറഞ്ഞതായി റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിനെ അറിയിച്ചു.

കോവിഡ് കാലത്ത് യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കിയിട്ടും അർഹരായവർക്കുള്ള സൗജന്യം നിഷേധിച്ചാണ് സബ്സിഡി നഷ്ടം കുറച്ചത്. കോവിഡ് കാരണം നിർത്തിവച്ചിരുന്ന പല സർവീസുകളും കഴിഞ്ഞ ദിവസങ്ങളിൽ റയിൽവേ പുനഃസ്ഥാപിച്ചു. എന്നാൽ, മുതിർന്ന പൗരന്മാർക്ക് ഉൾപ്പെടെയുള്ള യാത്രാ ഇളവുകൾ ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. യാത്രാക്കൂലി ഉയർന്ന സബ്സിഡിയുള്ളതാണെന്നും അതിൽ നിന്നുള്ള വരുമാനം ദേശീയ ഗതാഗത ചെലവിന്റെ ശരാശരിയെക്കാൾ കുറവാണെന്നുമാണ് ഇക്കാര്യത്തില ലോക്‌സഭയിലെ ചോദ്യത്തിന് റയിൽവേ മന്ത്രിയുടെ മറുപടി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റയിൽവേ ഇളവുകൾ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. അവ പിൻവലിക്കാൻ വിവിധ കമ്മിറ്റികൾ ശുപാർശ ചെയ്തിട്ടുണ്ടെന്നും കേന്ദ്രം പറയുന്നു. 2019–20 കാലയളവിൽ ടിക്കറ്റ് വില്പനയിലൂടെ ലഭിച്ച വരുമാനം 50, 669.09 കോടിയാണ്. കൊറോണ പ്രതിസന്ധി നേരിട്ട 20–21 ൽ ടിക്കറ്റ് വരുമാനം 15,248.49 കോടി രൂപയായി കുറഞ്ഞു. അതേസമയം ഈ വർഷം സെപ്റ്റംബർ വരെ യാത്രാക്കൂലിയായി 15,434.18 കോടി രൂപ ലഭിച്ചു. 2019–20 കാലയളവിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വില്പനയിലൂടെ 160.87 കോടിയിരുന്നു വരുമാനം.

ലോക്ഡൗൺ സാഹചര്യത്തിൽ തൊട്ടടുത്തടുത്ത വർഷം ഇത് 15.48 കോടി രൂപയായി കുറഞ്ഞു. ഇക്കൊല്ലം സെപ്റ്റംബർ വരെ 60.79 കോടി രൂപയായിരുന്നു പ്ലാറ്റ്ഫോം ടിക്കറ്റ് വരുമാനം.

Eng­lish Sum­ma­ry: denial of free trav­el Rail­ways loot­ed Rs 2,021 crore

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.