2 May 2024, Thursday

Related news

April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024

ഇലക്ടറല്‍ ബോണ്ട്; 22 ഘട്ട വില്പനയില്‍ 13ലും ബിജെപി മുന്നില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 17, 2024 10:30 pm

ഇലക്ടറല്‍ ബോണ്ട് വില്പനയുടെ 22 ഘട്ടങ്ങളില്‍ 13 ലും ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് ബിജെപി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച രേഖ അനുസരിച്ച് 2019 ഏപ്രില്‍ ഒമ്പത് മുതല്‍ 2024 ജനുവരി 30 വരെയുള്ള കാലഘട്ടത്തിലാണ് 22 തവണ ബോണ്ട് വില്പന നടന്നത്.
2018ല്‍ ഇലക്ടറല്‍ ബോണ്ട് ആരംഭിച്ചത് മുതല്‍ 30 ഘട്ടം വില്പന നടന്നു. 16,518 കോടി സംഭാവനകള്‍ ഇതിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചുവെന്നും നേരത്തെ കണക്കുകള്‍ പുറത്തുവന്നിരുന്നു. തുടക്കം മുതല്‍ 2019 ഏപ്രില്‍ 12 വരെയുള്ള കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെയാണ് പുറത്തുവിട്ടത്. 4000 കോടി രൂപയാണ് ഈ കാലയളവില്‍ വിറ്റ ബോണ്ടുകളുടെ മൂല്യം. ഈ വിവരങ്ങള്‍ കണക്കില്‍ ഉള്‍പ്പെടുന്നില്ല.

22 ഘട്ട വില്പനയിലെ നാല് ഘട്ടത്തില്‍ മാത്രം ബിജെപിക്ക് 3,012 കോടി ലഭിച്ചു. 2023 ഒക്ടോബറിലെ 28-ാം ഘട്ട ബോണ്ട് വില്പനയില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്‍പന്തിയില്‍ എത്തിയത്. അഞ്ച് നിയമസഭകളിലേക്കാണ് ആ സമയം തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. 2022 നവംബര്‍ മാസത്തില്‍ നടന്ന ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞടുപ്പ് വേളയില്‍ ബിജെപിക്കായിരുന്നു കൂടുതല്‍ തുക ലഭിച്ചത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് പാര്‍ട്ടികളെ കടത്തിവെട്ടി ബോണ്ട് തുക പണമാക്കി മാറ്റിയതിലും ബിജെപിയാണ് ഏറ്റവും കൂടുതല്‍ നേട്ടം സ്വന്തമാക്കിയത്. 

പ്രാദേശിക പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ്, ബിജു ജനതാദള്‍ , വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് എട്ട് ഘട്ടത്തില്‍ ബോണ്ടുകള്‍ വഴി കൂടുതല്‍ തുക ലഭിച്ചത്. ബോണ്ട് വാങ്ങിയ ബിജെപി അടക്കമുള്ള എല്ലാ രാഷ്ടീയ പാര്‍ട്ടികളും തുക 15 ദിവസത്തിനകം മാറ്റിയെടുത്തതായും രേഖകളില്‍ പറയുന്നു. 

Eng­lish Sum­ma­ry: Elec­toral Bond; BJP is ahead in 13 out of 22 phas­es of sales
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.