27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 24, 2024
July 23, 2024
July 23, 2024
July 23, 2024
July 22, 2024
July 22, 2024

ബിഎഫ്-7,എക്സ്ബിബി വകഭേദങ്ങള്‍ മാരകമല്ലെന്ന് ആരോഗ്യ വിദഗ്ധര്‍

Janayugom Webdesk
കൊല്ലം
December 24, 2022 11:53 am

കോവിഡ് വ്യാപനം ചൈനയില്‍ തീവ്രമാക്കിയ ഒമിക്രോണിന്റെ ബിഎഫ്-7 വകഭേദം താരതമ്യേന ലഘുവാണെന്ന് കോവിഡ് വൈറസുകളുടെ ജനിതകവ്യതിയാനം നിരീക്ഷിക്കുന്ന മെഡിക്കല്‍ കണ്‍സോര്‍ഷ്യം. മെഡിക്കല്‍ കണ്‍സോര്‍ഷ്യമാ­യ ‘ഇന്‍സാകോഗ്‍’ ആണ് ഇ­ത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. 54 മെഡിക്കല്‍ ല­ബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാണിത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് എക്സ്­ബിബി വകഭേദമാണ്. സിംഗപ്പൂരിലും പിന്നീട് അമേരിക്കയിലുമാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യാപനത്തിലും ഈ വകഭേദം അത്ര ഗുരുതരമല്ലായിരുന്നുവെ­ന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കൂടുതല്‍ പേര്‍ക്ക് ആശുപത്രിവാസം വേ­ണ്ടിവന്നതിനും തെളിവില്ല. 

വിവിധ ഘട്ടങ്ങളില്‍ ജനിതകവ്യതിയാനത്തിന് വിഷയീഭവിച്ച കോവിഡ് വൈറസിന്റെ ചില വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനസ്വഭാവം കൈവരിച്ചിട്ടുണ്ട്. എക്സ്­ബിബി വകഭേദം താരതമ്യേന ലഘുവാണ്. എന്നാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകാന്‍ പാടില്ലെന്നും ഇന്‍സാകോഗ് മുന്നറിയിപ്പ് നല്‍കുന്നു. എക്സ്ബിബി ഉപവകഭേദം മാരകമാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേ­ന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

ബിഎഫ്-7 കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകരാജ്യങ്ങളില്‍ പലയിടത്തും കണ്ടുവരുന്നതാണെന്ന് വൈറോളജിസ്റ്റുകളും പകര്‍ച്ചവ്യാധി സ്പെഷ്യലിസ്റ്റുകളും ചൂ­ണ്ടിക്കാട്ടുന്നു. താരതമ്യേന ലഘുവായ വ്യാപനശേഷി മാത്രമാണ് ബിഎഫ്-7നുള്ളത്. ഇന്ത്യയിലെ 73 ശതമാനത്തിലധികം സാമ്പിളുകളിൽ എക്സ്ബിബി ഉപ-വകഭേദമാണ് കണ്ടെത്തിയിട്ടുള്ളത്. നിരവധി ജനിതക വ്യതിയാനങ്ങള്‍ ലോകത്ത് നിലവിലുള്ളതില്‍ ബിഎഫ്-7 സാന്നിധ്യം 0.5 ശതമാനം മാത്രമാണെന്ന് ഇ­ന്‍സാകോഗിലെ വിദഗ്ധര്‍ പ­റയുന്നു. 91 രാജ്യങ്ങളില്‍ ബിഎഫ്-7 വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്. 

Eng­lish Summary:Health experts say the BF‑7 and XBB vari­ants are not lethal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.