14 December 2025, Sunday

Related news

September 1, 2025
March 30, 2025
February 28, 2024
January 21, 2024
August 14, 2023
August 14, 2023
August 10, 2023
July 11, 2023
April 27, 2023
January 20, 2023

ഹിമാചലിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ; ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചേക്കും, വിനോദസഞ്ചാരികളെ തിരികെയെത്തിക്കും

Janayugom Webdesk
ഷിംല
September 1, 2025 8:53 am

ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള 25 വിനോദസഞ്ചാരികളും സുരക്ഷിതർ. സംഘം സുരക്ഷിതരാണെന്നും മറ്റു ബുദ്ധിമുട്ടുകൾ നിലവിലില്ലെന്നും കിനൗർ ജില്ല ഭരണകൂടം അറിയിച്ചു. റോഡ് മാര്‍ഗമുള്ള ഗതാഗതം തടസപ്പെട്ടതാണ് വിനോദസഞ്ചാരികള്‍ കല്പയില്‍ കുടുങ്ങാൻ കാരണമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെയെത്തിക്കാനുള്ള നടപടികൾ ഭരണകൂടം സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇവരെ ഷിംലയിൽ എത്തിക്കാനുള്ള നടപടികൾ ഊർജിതമാണ്. ഉച്ചയോടെ റോഡ് ഗതാഗതം പുനസ്ഥാപിക്കാൻ ആകുമെന്ന് അറിയിച്ചതായി കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഓഫിസ് അറിയിച്ചു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മലയാളി സംഘത്തെ ഷിംലയിൽ എത്തിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. സ്‌പിറ്റിയിൽ നിന്ന് കൽപയിലേക്ക് എത്തിയ സംഘമാണ് ഷിംലയിൽ എത്താനാകാതെ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും കാരണമാണ് റോഡ‍് മാർഗമുള്ള യാത്ര സാധ്യമല്ലാതായത്. ഓഗസ്റ്റ് 25നാണ് ഇവർ ഡൽഹിയിൽ നിന്നും യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവ് ഉണ്ടെന്നും തങ്ങളെ ഷിംലയിൽ എത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മലയാളികൾ ആവശ്യപ്പെട്ടിരുന്നു. കുടുങ്ങിയവരിൽ പലരുടെയും ആരോഗ്യനില മോശമാണെന്നാണ് വിവരവും ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ജനപ്രതിനിധികൾ‌ വിഷയത്തിൽ ഇടപെട്ടതും സംഘത്തെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതും.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.