16 February 2025, Sunday
KSFE Galaxy Chits Banner 2

Related news

February 7, 2025
February 7, 2025
February 7, 2025
February 6, 2025
February 3, 2025
February 1, 2025
January 28, 2025
January 15, 2025
December 28, 2024
December 19, 2024

കടമെടുപ്പ് വെട്ടിക്കുറയ്ക്കല്‍: കേന്ദ്രനടപടി കേരളത്തെ ശ്വാസം മുട്ടിക്കുന്നതെന്ന് ധനമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 7, 2024 9:52 pm

സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ സംസ്ഥാനത്തിന് കടമെടുക്കാമായിരുന്ന തുക ഭീമമായി വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാരിന്റെ നടപടി കേരളത്തെ ശ്വാസം മുട്ടിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏഴായിരം കോടി രൂപയെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 1838 കോടി മാത്രം എടുക്കാനാണ് അനുമതി നൽകിയത്. ആശങ്കയുണ്ടാക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും പ്രതിസന്ധികൾ മറികടക്കാനുള്ള ആത്മവിശ്വാസത്തോടെ സംസ്ഥാനം മുന്നോട്ട്പോകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വരുമാനം കഴിഞ്ഞ്, വലിയതോതിൽ തുക അധികം വേണ്ടിവരുന്ന സമയമാണ് അവസാനപാദത്തിലുള്ളത്. മാർച്ചിൽ മാത്രം 20,000 കോടിയാണ് ആവശ്യം. കൂടുതൽ തുക വേണം എന്ന് കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ശത്രുതാപരമായ നടപടിയെന്നും ധനമന്ത്രി പറഞ്ഞു. ട്രഷറി ഉൾപ്പടെയുള്ള പബ്ലിക് അക്കൗണ്ടിന്റെ പേര് പറഞ്ഞാണ് വെട്ടിക്കുറയ്ക്കുന്നത്. പബ്ലിക് അക്കൗണ്ടിൽ പണമില്ല, എന്നിട്ടും വെട്ടിച്ചുരുക്കി.

സംസ്ഥാനത്തിന്റെ എല്ലാ സാമ്പത്തികമായ കണക്കുകൂട്ടലുകളേയും ഇത് ബാധിക്കും. ശമ്പളം, പെൻഷൻ, ചികിത്സാസഹായങ്ങൾ, സാമൂഹിക പെൻഷൻ, നിർമാണപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങൾക്കുതന്നെ കേരളം ബുദ്ധിമുട്ടുകയാണ്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിതന്നെ കേന്ദ്രസർക്കാരിന്റെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു. അർഹമായ തുക കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കും. വൈരനിര്യാതന ബുദ്ധിയോടെ കേന്ദ്രസർക്കാർ പെരുമാറരുതെന്നും ധനമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: min­is­ter k n bal­agopal against cen­tral government
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.