കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ച ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സി കാറ്റഗറിയിലുള്ള ജില്ലകളിലെ ആരാധനാലയങ്ങളിലാണ് പ്രവേശന വിലക്ക് നിലനിന്നിരുന്നത്. ഞായറാഴ്ച ലോക്ഡൗൺ മൂലം ആരാധനാലയങ്ങളിൽ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ തീരുമാനമാണ് പിൻവലിച്ചത്. ഇനി ഞായറാഴ്ചകളിൽ ആരാധനാലയങ്ങളിൽ ചടങ്ങുകൾ നടത്താം. 20 പേരെയാണ് അനുവദിക്കുക. ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കണമെന്ന് കെസിബിസിയും വിവിധ ക്രൈസ്തവ സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താന്‍ നിര്‍ദേശിക്കാനും ക്ഷേത്ര പരിസരത്ത് 200 പേരെ മാത്രമേ അനുവദിച്ചാൽ മതിയെന്നും അവലോകനയോഗം തീരുമാനിച്ചു. നിലവിൽ കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തില്‍ നിന്നും നാല് ജില്ലകളെ ഒഴിവാക്കി. കോട്ടയം, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഒഴിവാക്കിയത്. കൊല്ലം ജില്ല മാത്രമാണ് നിലവിൽ സി വിഭാഗത്തിലുള്ളത്.
കോളജുകള്‍ ഈ മാസം ഏഴിനും സ്കൂളുകൾ 14ാം തീയതിയും തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്നാം തരംഗത്തിൽ വ്യാപനം കൂടിയതോടെയാണ് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നത്.
English Summary: No ban on Sundays in places of worship in the state: Attukal Pongala can be held in houses
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.