26 April 2024, Friday

അന്റാര്‍ട്ടിക് വിള്ളലിനേക്കാള്‍ പലമടങ്ങ് വലുപ്പമുള്ള ദ്വാരവുമായി ഓസോണ്‍ പാളി

Janayugom Webdesk
July 8, 2022 3:43 pm

ഭൂമിയുട ഉഷ്ണമേഖലാ പ്രദേശത്തും ഓസോണ്‍ വിള്ളലുകള്‍ കണ്ടെത്തി. ഉഷ്ണമേഖലാ പ്രദേശം അഥവാ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ട്രോപിക് മേഖലയിലാണ് ഇപ്പോഴത്തെ വിള്ളലുകള്‍ കണ്ടെത്തിയത്. ഈ വിള്ളലിന്റെ വലുപ്പം ആര്‍ട്ടിക്കിലെ വിള്ളലിനേക്കാള്‍ വലുതെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. അതേസമയം ഈ വിള്ളലിന്റെ രൂപപ്പെടലിന് ആഗോളതാപനവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ സമീപകാലത്താണ് ഈ വിള്ളല്‍ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തക്കവിധം വലുതായത്. അതിനാല്‍ ഓസോണ്‍ ദ്വാരം വലുതാക്കുന്നതില്‍ ആഗോളതാപനത്തിന് പങ്കുണ്ടെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.

1980 കളിലാണ് ഈ ഓസോണ്‍ വിള്ളല്‍ രൂപപ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ 3 പതിറ്റാണ്ടുകളായി ഈ വിള്ളല്‍ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് ഈ വിള്ളലിന്റെ വലുപ്പം ഏതാണ്ട് അന്റാര്‍ട്ടിക് വിള്ളലിന്റെ 7 ഇരട്ടിയോളം വരും. ഭൂമധ്യരേഖാ മേഖലയുടെ നേരെ മുകളില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ ഈ വിള്ളലിന് ഒട്ടനവധി ആളുകളുടെ ജീവിതം അപകടത്തിലാക്കാനും വ്യാധികള്‍ വിതയ്ക്കാനും കഴിയുമെന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നത്.

കോസ്മിക് റേ ഡ്രിവണ്‍ ഇലക്ട്രോണിക് തരംഗങ്ങള്‍ ഉയോഗിച്ചാണ് ഇപ്പോള്‍ ഗവേഷകര്‍ ഈ വിള്ളല്‍ കണ്ടെത്തിയത്. ചുറ്റുമുള്ള അന്തരീക്ഷത്തേക്കാളും 25 ശതമാനത്തില്‍ കുറവ് ഓക്‌സിജന്‍ ഒരു പ്രദേശത്ത് കണ്ടെത്തുമ്പോഴാണ് അതിനെ വിള്ളലായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഓക്‌സിജന്‍ കുറഞ്ഞ ഈ പ്രദേശത്തുകൂടി അള്‍ട്രാവയലറ്റ് രശ്മികള്‍ വലിയ തോതില്‍കടന്നു വരും. ഇത് വലിയ തോതില്‍ ത്വക് രോഗങ്ങള്‍ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകും. മനുഷ്യരില്‍ മാത്രമല്ല സസ്യങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റു ജീവജാലങ്ങള്‍ക്കും ഇതേ പ്രതിസന്ധികളുണ്ടാകും.

Eng­lish sum­ma­ry; Ozone lay­er with a hole sev­er­al times the size of the Antarc­tic rift

You  may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.