മൂന്നാം തരംഗം ഏറെ ബാധിക്കുന്നത് കുട്ടികളെ ആയതിനാൽ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങൾ വര്‍ധിപ്പിക്കാനും ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനും നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഓക്‌സിജന്‍ സജ്ജീകരണമുള്ള 490, എച്ച്ഡിയു 158, ഐസിയു 96 വീതം ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്ജമാക്കുന്നത്.
870 മെട്രിക് ടണ്‍ ഓക്‌സിജന്‍ കരുതല്‍ ശേഖരമുണ്ട്. നിര്‍മ്മാണ കേന്ദ്രങ്ങളില്‍ 500, കെഎംഎസ്‌സിഎല്‍ അധിക സ്റ്റോക്കായി 80 മെട്രിക് ടണ്‍ വീതവും ആശുപത്രികളില്‍ 290 മെട്രിക് ടണ്‍ ഓക്‌സിജനും കരുതല്‍ ശേഖരമുണ്ട്. 77 മെട്രിക് ടണ്‍ അധികമായി നിര്‍മിക്കാവുന്ന 33 യൂണിറ്റുകൾ തയ്യാറായി വരുന്നു. ഇതില്‍ ഒൻപതെണ്ണം പ്രവര്‍ത്തനസജ്ജമായി. സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന 38 നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 13 മെട്രിക് ടണ്‍ ഓക്‌സിജന്‍ പ്രതിദിനം നിര്‍മ്മിക്കുന്നതിനുള്ള സംവിധാനം സര്‍ക്കാർ നിര്‍ദ്ദേശ പ്രകാരം സ്വകാര്യ ആശുപത്രികളില്‍ സ്ഥാപിച്ചിട്ടുണ്ട്.
താലൂക്ക് തലംമുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും ഐസിയുവും സജ്ജമാക്കി വരുന്നു. വെന്റിലേറ്ററുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ജില്ലാ ജനറല്‍ ആശുപത്രികളിലെ ഐസിയുകളെ മെഡിക്കല്‍ കോളജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കും.
English summary; Pediatric treatment systems will be enhanced
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.