28 April 2024, Sunday

Related news

March 7, 2024
February 19, 2024
January 30, 2024
January 30, 2024
January 26, 2024
December 29, 2023
December 20, 2023
December 1, 2023
November 15, 2023
October 30, 2023

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
March 9, 2022 3:29 pm

ന്യൂഡല്‍ഹി: മുപ്പതുവർഷങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇത്രയും വര്‍ഷം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യത്തിന് അർഹത ഉണ്ടെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിചാരണക്കോടതിയുടെ ഉപാധികൾക്ക് വിധേയമായി ജാമ്യം ലഭിക്കുമെന്നും എല്ലാ മാസവും ഒന്നാം തീയതി അദ്ദേഹം സിബിഐ ഉദ്യോഗസ്ഥന് മുമ്പാകെ റിപ്പോർട്ട് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. പേരറിവാളന്റെ അപേക്ഷയിൽ തീരുമാനമെ‌ടുക്കാനുള്ള ഉചിതമായ അധികാരം രാഷ്ട്രപതിക്കാണെന്ന കേന്ദ്രവാദം തള്ളുകയും ചെയ്തു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഏഴുപേരിൽ ഒരാളാണ് തമിഴ്‌നാട് സ്വദേശിയായ പേരറിവാളന്‍.

നിലവിൽ പരോളില്‍ കഴിയുന്ന പേരറിവാളന് മുമ്പ് മൂന്ന് തവണ പരോള്‍ അനുവദിച്ചിരുന്നു. മൂന്ന് തവണയും അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതിയില്ലെന്ന് കോടതി നിരീക്ഷിച്ചു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ 19 വയസായിരുന്നു പേരറിവാളന് പ്രായം. ബെൽറ്റ് ബോംബിൽ ഉപയോഗിച്ച രണ്ട് ബാറ്ററികൾ വാങ്ങി നല്‍കിയെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയിരുന്നത്. വിചാരണക്കോടതി 26 പേർക്ക് വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും 1999ൽ സുപ്രീം കോടതി 19 പേരെ വെറുതെ വിടുകയും ഏഴുപേരെ മാത്രം ശിക്ഷിക്കുകയും ചെയ്തു. നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവർക്ക് വധശിക്ഷയും മറ്റ് മൂന്ന് പേർക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്. ദയാഹർജികളിൽ തീർപ്പുകൽപ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി 2014ൽ പേരറിവാളൻ ഉൾപ്പെടെ നാല് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു.

Eng­lish Sum­ma­ry: Rajiv Gand­hi assas­si­na­tion case; Supreme Court grants bail to Perarivalan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.