22 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 22, 2024
September 21, 2024
September 21, 2024
September 19, 2024
September 18, 2024
September 12, 2024
September 11, 2024
September 10, 2024
September 9, 2024
September 5, 2024

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുള്ള വെടിവയ്പ്: മരണം രണ്ടായി

Janayugom Webdesk
കോട്ടയം
March 8, 2022 11:07 pm

കാഞ്ഞിരപ്പള്ളിയിൽ സ്വത്തു തർക്കത്തിന്റെ പേരിലുണ്ടായ വെടിവയ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാളും മരിച്ചു. മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യന് (50) പിന്നാലെയാണ് ചികിത്സയിൽ കഴിയുകയായിരുന്ന മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയ (പൂച്ചക്കല്ലിൽ രാജു-78) യും കൊല്ലപ്പെട്ടത്.

രഞ്ജു കുര്യന്റെ ജ്യേഷ്ഠൻ പാപ്പൻ എന്നറിയപ്പെടുന്ന ജോർജ് കുര്യൻ (52) ആണ് വെടിയുതിർത്തത്. ജോർജിനെ തിങ്കളാഴ്ച തന്നെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തായിരുന്നു സംഭവം. കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവായ ജോർജ് കുര്യൻ കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വില്പന നടത്തിയിരുന്നു. ഊട്ടിയിൽ വ്യവസായിയായ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായാണ് തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ എത്തിയത്. ഇത് അറിഞ്ഞ് ജോർജ് കുര്യൻ മൂന്ന് മണിയോടെ സ്ഥലത്ത് എത്തുകയായിരുന്നു.

വീടിനുള്ളിലേയ്ക്ക് കയറിയ ജോർജ് തന്റെ കൈയിലുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർത്തു. തലയ്ക്ക് വെടിയേറ്റ രഞ്ജു തൽക്ഷണം മരിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് മാത്യുവിന്റെ തലയ്ക്ക് വെടിയേറ്റത്. രഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വെടിയേറ്റ അബോധാവസ്ഥയിലായ മാത്യുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെയോടെ മരിച്ചു.

കോതമംഗലം മലയിൽ റോഷനാണ് രഞ്ജുവിന്റെ ഭാര്യ. മക്കൾ: റോസ്, റിയ, കുര്യൻ, റോസ് ആൻ. മാത്യുവിന്റെ ഭാര്യ: ആനി. മക്കൾ: രേണു, അഞ്ജു, അന്നു, നീതു. മരുമക്കൾ: മാത്തൻ ചാക്കോള, മാത്യു കുരുവിനാകുന്നേൽ, സൻജു ആനത്താനം, ഔസേഫ് പുളിക്കൽ.

Eng­lish Sum­ma­ry: Shoot­ing fol­low­ing prop­er­ty dis­pute: Death toll ris­es to two

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.