25 April 2024, Thursday

Related news

April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 10, 2024
April 10, 2024
April 9, 2024
April 8, 2024
April 6, 2024
April 5, 2024

ത്വലാഖും മുത്വലാഖും ഒരു പോലെയല്ല; ത്വലാഖെ ഹസന്‍ തെറ്റാണെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി

Janayugom Webdesk
തിരുവനന്തപുരം
August 17, 2022 10:16 am

മുസ്‌ലിം വ്യക്തി നിയമം അനുസരിച്ച് പുരുഷന്‍ മുന്‍കയ്യെടുത്ത് നടത്തുന്ന വിവാഹ മോചനത്തില്‍(ത്വലാഖെ ഹസന്‍) പ്രഥമ ദൃഷ്ട്യ ഔചിത്യക്കുറവല്ലെന്ന് സുപ്രീം കോടതി. ത്വലാഖെ ഹസന്‍ പ്രഥമ ദൃഷ്ട്യ തെറ്റാണെന്ന് പറയാനാകില്ലെന്നും ത്വലാഖും മുത്വലാഖും ഒരു പോലെയല്ലെന്നും സുപ്രീം കോടതി പറഞ്ഞു.അഡ്വ. അശ്വനി കുമാര്‍ ദുബെ മുഖേന മാധ്യമപ്രവര്‍ത്തകയായ ബേനസീര്‍ ഹിന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷാന്‍ കൗള്‍, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം

പുരുഷന്‍മാര്‍ക്ക് ത്വലാഖെ ഹസന്‍ മുഖേനെ വിവാഹമോചനം ചെയ്യാന്‍ കഴിയുന്നത് പോലെ സ്ത്രീകള്‍ക്ക് ഖുല്‍അ്(ഖുല) പ്രകാരം വിവാഹമോചനം നടത്താനാകുമെന്നും കോടതി പറഞ്ഞു. രണ്ട് പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ദാമ്പത്യം തിരിച്ചെടുക്കാനാകാത്ത വിധം തകരുന്ന ഘട്ടത്തില്‍ വിവാഹമോചനം അനുവദിക്കുന്നുണ്ട്.പ്രഥമദൃഷ്ട്യാ ഹരജിക്കാരോട് യോജിക്കുന്നില്ല. പ്രഥമദൃഷ്ട്യാ ത്വലാഖേ ഹസന്‍ തെറ്റാണെന്നു പറയാനാകില്ല

ത്വലാഖ് വിഷയം മറ്റേതെങ്കിലും അജണ്ടയിലേക്ക് വഴിമാറാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കോടതി പറഞ്ഞു.ഓരോ മാസത്തെ ഇടവേളവെച്ച് മൂന്ന് തവണകളായി ചൊല്ലുന്ന വിവാഹമോചനമാണ് ത്വലാഖെ ഹസന്‍. ഓരോ മാസത്തെ ഇടവേളയില്‍ മൂന്ന് പ്രാവശ്യമായി ത്വലാഖ് ചൊല്ലിയെന്നും ഇത് വിവേചനപരവും ഭരണഘടനയുടെ 14,15,21, 25 അനുഛേദങ്ങളുടെ ലംഘനവുമായതിനാല്‍ നിരോധിക്കണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം.ആദ്യ ത്വലാഖ് ഏപ്രില്‍19ന് സ്പീഡ് പോസ്റ്റായി അയച്ച ഭര്‍ത്താവ് തുടര്‍ന്ന് അടുത്ത രണ്ട് മാസങ്ങളിലായി രണ്ട് ത്വലാഖും അയച്ചു എന്നാണ് ഹരജിക്കാരി പരാതി ഉന്നയിക്കുന്നത്. നേരത്തെ ഒറ്റയിരിപ്പില്‍ മൂന്ന് മൊഴിയും ഒരുമിച്ചുചൊല്ലുന്ന മുത്വലാഖ് നിരോധിച്ചിരുന്നു.

Eng­lish Summary:Talaq and Triple Talaq are not the same; Supreme Court can not say Talaqe Hasan is wrong

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.