26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 6, 2024
June 14, 2024
June 11, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തകരാറിലായി; മിസോറാം മുഖ്യമന്ത്രി വോട്ട് ചെയ്യാനാകാതെ മടങ്ങി

Janayugom Webdesk
ഐസ്‌വാള്‍
November 7, 2023 2:07 pm

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തകരാറിലായതോടെ വോട്ട് ചെയ്യാനാകാതെ മടങ്ങി മിസോറാം മുഖ്യമന്ത്രി സോറാംതംഗ. ഐസ്‌വാള്‍ നോര്‍ത്ത്-II മണ്ഡലത്തിന് കീഴിലുള്ള 19-ഐസ്‌വാള്‍ വെംഗ്ലായ്-I വൈ.എം.എ ഹാള്‍ പോളിങ് സ്റ്റേഷനിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. 

തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കുമെന്നും ഒരു യോഗത്തിന് ശേഷം വീണ്ടും വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് സ്റ്റേഷനില്‍ തിരിച്ചെത്തുമെന്നും പറഞ്ഞാണ് മിസോ നാഷണല്‍ ഫ്രണ്ടിന്റെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രിയുടെ മടക്കം. വോട്ടിങ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല. ഞാന്‍ കുറച്ച് സമയമായി കാത്തിരിക്കുകയായിരുന്നു. എന്റെ നിയോജക മണ്ഡലം സന്ദര്‍ശിച്ചതിന് ശേഷം ഞാന്‍ വീണ്ടും വോട്ട് ചെയ്യാനെത്തമെന്ന് സോറംതംഗ പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ 21 സീറ്റുകള്‍ വേണം. തങ്ങള്‍ക്ക് 21ലകം സീറ്റുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

40 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും സോറം പീപ്പിള്‍സ് മൂവ്‌മെന്റും തമ്മിലാണ് മത്സരം. മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും സോറം പീപ്പിള്‍സ് മൂവ്‌മെന്റും 40 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. ബിജെപി 23 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി നാല് സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്.

Eng­lish Summary:The elec­tron­ic vot­ing machine was bro­ken; Mizo­ram CM returned unable to vote
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.