വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും മാതൃകയായിമാറിയിരിക്കുകയാണ് ഒരു കമ്മ്യൂണിസ്റ്റ് യുവനേതാവിന്റെ വിവാഹം.സിപിഐ നേതാവ് സുഭേഷ് സുധാകരന്‍ തന്റെ വിവാഹം വളരെ ലളിതമായി നടത്തിയാണ് വേറിട്ടുനില്‍ക്കുന്നത്.രാവിലെ 10ന് കോട്ടയം ജില്ലയിലെ കൂവപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്ട്രറില്‍ ഒപ്പിട്ട് മുണ്ടക്കയം സ്വദേശിനിയും കാസർകോട് കാഞ്ഞങ്ങാട് സെൻട്രൽ യൂണിവേഴ്സിറ്റി അസി.പ്രഫസറുമായ ഡോ.ജയലക്ഷ്മി രാജീവിനെയാണ് ജീവിതസഖിയായി സ്വീകരിച്ചിരിക്കുന്നത്.
കോട്ടയംജില്ലാ പഞ്ചായത്ത് നിയുക്തവൈസ് പ്രസിഡന്റുകൂടിയായ ശുഭേഷിന്റെ വിവാഹം ലളിതവും സുന്ദരവുമായ രീതിയിലാണ് നടന്നത്. ലക്ഷങ്ങൾ മുടക്കി കല്യാണ മാമാങ്കം കൊണ്ടാടുന്നവരുടെ നാട്ടിൽ പത്ത് പേരെ മാത്രം വിളിച്ച് ഒരൊറ്റ ഒപ്പിൽ തീരുന്ന കല്യാണമാക്കി.
കോട്ടയംജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ അംഗമായ അഡ്വ.ശുഭേഷ് സുധാകരൻ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐവൈഎഫ് സംസ്ഥാന ജോ.സെക്രട്ടറിയുമാണ്. മുൻ സിപിഐ നേതാവായ പരേതനായ പി കെ സുധാകരൻ പിതാവും മുൻ കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തംഗം ലീലാമ്മ മാതാവുമാണ്. രാജീവനാണ് ജയലക്ഷ്മിയുടെ പിതാവ് തങ്കമ്മ രാജീവൻ മാതാവും.
English Summary: The wedding of the CPI youth leader is exemplary in terms of celebration and luxury
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.