14 December 2025, Sunday

സ്വാഗതം

ആദിനാട് തുളസി
July 21, 2024 2:20 am

എന്നെ മറന്നു നടന്ന തിരക്കിലൊരു മാത്ര
നഗരമധ്യത്തിലെ ആൾക്കൂട്ടത്തിലൊരു
ബിന്ദുവായലിഞ്ഞു പോയ് ഞാൻ
ബന്ധങ്ങൾ പരസ്പരം ബന്ധനപ്പാശം
പിരിക്കുമിടത്താവളത്തിൽ സാന്ദ്ര സംഗീത
നാദം കേൾക്കുവാൻ കാതോർത്ത്
ഞാനൊത്തിരി നേരമിരുന്നു ഏകനായ്
കപടമുഖങ്ങൾ വാങ്ങാനെനിക്കു ചുറ്റിലും
തിരക്കേറവെ,കോലാഹലങ്ങൾ ചുട്ടി
കുത്തിയാടുന്ന കൂത്തരങ്ങിൽ നിന്നുമെൻ
വേരുകൾ തേടി പതറാത്തപ്പാദങ്ങൾ
പതിയെ വച്ചു ഞാൻ പടിയിറങ്ങി
കാലം കത്തിയെരിഞ്ഞു വീഴ്കെയെന്നിലെ
കനവുകളൊക്കെയും കന്മദപ്പൂക്കളായ്
മണ്ണിൽ കൊഴിഞ്ഞു വീണുപോയെങ്കിലും,
എന്നരികിലണയുവാൻ നിന്നെ ഞാൻ
ക്ഷണിക്കുന്നതെന്തിനെന്നോ സഖീ
കരിയിലപ്പക്ഷികൾ മൗനം പൂണ്ടു കിടക്കും
വഴിത്താരയിലൂടെ കൈകൾ കോർത്തു
സഹയാത്രികരായ് നമുക്ക് നടക്കാം, പിന്നെ
കറുകതൻ തുമ്പിലുദിക്കുന്ന പുലരിയും
കാവിലെ മൺചെരാതെരിയും സന്ധ്യയും
തൊഴുതു നമ്രശിരസ്കരായ് നില്‍ക്കാം
പുഴയും പുല് മേടും പൂത്തവയണതൻ
സുഗന്ധവും വയൽ വരമ്പിലിരുന്നു പാടും
ഗ്രാമകന്യതൻ മൂളിപാട്ടിന്നീണവും നിറഞ്ഞ
ഗ്രാമത്തുടിപ്പും ഇടനെഞ്ചിലേറ്റിയിള-
വേസ്‍ക്കാൻ വരിക നരക കൂടാരത്തിൽ
നിന്നൊരു വേളയെങ്കിലും നീ.
‘നഗരമേ… വിട നരകമേ… വിട’യെന്നോതി
ഓടിയെത്തും നേരം നിന്നെ സ്വാഗതമരുളി
വരവേല്‍ക്കാൻ വലംപിരിശംഖുമായ്
വാനവർ നാട്ടിലെ ദേവാംഗനമാരൊക്കെ
ഈ മണ്ണിൽ കാത്തിരിപ്പൂ

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.