22 December 2025, Monday

ശീർഷകമില്ലാത്ത കവിതകൾ

അബ്ദുള്ള പേരാമ്പ്ര
July 21, 2024 2:35 am

ഒന്ന്
ചുംബിച്ചിടാനായ്
ചുണ്ടുകൾ നീട്ടവെ
മിന്നലെടുത്തു പോയ്
നിന്റെ കവിൾത്തടം

രണ്ട്
ഈ മുഖത്ത്
എപ്പോഴും വീഴണമായിരിക്കും
ഒരു ഉരുക്കുമുദ്ര
നിരസിക്കപ്പെട്ട്
തിരിച്ചയക്കപ്പെടുന്ന കവിത പോലെ

മൂന്ന്
കെട്ടിവലിച്ചു പായുന്നു കാറ്റ്
ഒട്ടഹങ്കരിച്ച അരയാൽ മരത്തെ
കണ്ടു നിന്നു ചിരിക്കുന്നു പുൽക്കൊടി
കാണാത്ത മാതിരി
കുന്നിന്റെയുച്ചിയിൽ 

നാല്
അപകടത്തിൽപ്പെട്ട്
മരിച്ചവരുടെ
കണക്കെടുക്കുകയായിരുന്നു ഞാൻ
16 ഹിന്ദുക്കൾ
10 മുസ്ലിങ്ങൾ
അഞ്ച് ക്രിസ്ത്യാനികൾ
കൂട്ടത്തിൽ എന്റെ മതത്തിൽ പെട്ടവരാരുമില്ല
ഹാവൂ…

അഞ്ച്
നിവർന്നു നിന്ന്
ആകാശത്തെ തൊടാൻ വെമ്പും
ഒരു പുഴയുടെ കൊതിയാണ്
ഓരോ പർവതവുമായത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.