23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 19, 2025
March 19, 2025
March 19, 2025
March 12, 2025
March 10, 2025
March 8, 2025
March 4, 2025
March 3, 2025
March 2, 2025

വിഴിഞ്ഞം: കെ സുധാകരന്റേത് വര്‍ഗീയ ജല്‍പനമെന്ന് ഐഎന്‍എല്‍

Janayugom Webdesk
തിരുവനന്തപുരം
November 29, 2022 11:46 am

വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ ശക്തികൾ തുടരുന്ന കലാപനീക്കങ്ങളെ വെള്ളപൂശാനും കഴിഞ്ഞ നാലുമാസമായി അങ്ങേയറ്റത്തെ സംയമനത്തോടെ ജനാധിപത്യപരമായി വിഷയം കൈകാര്യം ചെയ്യുന്ന ഇടതുസർക്കാരിനെ പ്രതിക്കൂട്ടിൽ കയറ്റാനും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ നടത്തുന്ന വില കുറഞ്ഞ ജൽപനങ്ങൾ പ്രബുദ്ധകേരളം അവജ്ഞയോടെ തള്ളിക്കളയുമെന്ന് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

വിഴിഞ്ഞത്തെ സംഭവവികാസങ്ങളെ കുറിച്ച സാമാന്യബുദ്ധിയും സ്വബോധവുമുള്ള ഏതൊരാൾക്കും വ്യക്തമായ ധാരണയുണ്ട്. അതിന് സുധാകരന്റെ ദുർവ്യാഖ്യാനമോ തരം താഴ്ന്ന വിശകലനമോ ആവശ്യമില്ല. തുറമുഖ വകുപ്പ് മന്ത്രിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ജൽപനങ്ങൾ ശുദ്ധ അസംബന്ധവും ജന്മനാലുള്ള വർഗീയ മനോഗതിയുടെ പ്രതിഫലനവുമാണ്.പ്രശ്നത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.ആർഎസ്എസിന് സദാ പാദസേവ ചെയ്യുന്ന സുധാകരനിൽനിന്ന് വർത്തമാന കേരളം അന്തസ്സാർന്ന നിലപാടോ കഴമ്പുള്ളൊരു പരാമർശമോ പ്രതീക്ഷിക്കുന്നില്ല.

വിഴിഞ്ഞത്ത് പോലിസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടതിനെ പോലും ന്യായീകരിക്കാൻ ശ്രമിക്കുന്ന കെപിസിസി പ്രസിഡന്റിന്റെ വിപദ്കരമായ നിലപാടിനോട് യോജിക്കുന്നുണ്ടോ എന്ന് മറ്റു കോൺഗ്രസ് നേതാക്കളും മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളും വ്യക്തമാക്കേണ്ടതുണ്ട്. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് തുടക്കം കുറിച്ച വിഴിഞ്ഞം പദ്ധതി ബഹുദൂരം മുന്നോട്ടുപോയ ഈ ഘട്ടത്തിൽ അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളോടൊപ്പം കോൺഗ്രസ് കൈകോർക്കുമ്പോൾ അതിന്റെ പിന്നിലെ ദുഷ്ടലാക്ക് കണ്ടെത്താൻ പ്രയാസമില്ല. വിമോചന സമരത്തിന്റെ അനാഥ പ്രേതമാണ് വിഴിഞ്ഞത്ത് അലഞ്ഞുതിരിയുന്നത്. കെ സുധാകരനെ പോലുള്ളവരെ എളുപ്പത്തിൽ അത് പിടികൂടിയതിൽ അദ്ഭുതമില്ലെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Sum­ma­ry: Vizhin­jam: INL says that K Sud­hakaran’s is a com­mu­nal jalpan

You may also like

YouTube video player

TOP NEWS

March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.