13 May 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 30, 2025
April 6, 2025
April 5, 2025
March 29, 2025
March 21, 2025
March 12, 2025
March 7, 2025
February 28, 2025
February 22, 2025
February 16, 2025

തെലങ്കാനയിൽ എട്ട് വർഷമായിട്ടും നിർമ്മാണം പൂർത്തിയാകാത്ത പാലം കനത്ത കാറ്റിൽ തകർന്നു

Janayugom Webdesk
April 24, 2024 10:18 am

ഹൈദരാബാദ്: തെലങ്കാനയിൽ എട്ട് വർഷമായിട്ടും നിർമാണം പൂർത്തിയാകാത്ത പാലം കനത്ത കാറ്റിൽ തകർന്നു. പേഡാപള്ളി ജില്ലയിലാണ് പാലം തകർന്ന് വീണത്. രണ്ട് തൂണുകൾക്കിടയിലെ 100 അടി നീളം വരുന്ന രണ്ട് കോൺക്രീറ്റ് ഗിർഡറുകളാണ് തകർന്നു വീണത്.

തിങ്കളാഴ്ച രാത്രി 9.45ഓടെയായിരുന്നു സംഭവം. പ്ര​ദേശത്ത് കനത്ത മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു. പ്രദേശത്തെ രണ്ട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. 2016ൽ പ്രദേശത്തെ എം.എൽ.എയായ പുട്ട മധുവാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 49 കോടി രൂപ അനുവദിക്കുകയും ചെയ്തു.

ഒരു വർഷത്തിനകം പാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് അന്ന് അറിച്ചിരുന്നത്. എന്നാൽ, പിന്നീട് പണി നീണ്ടു പോവുകയായിരുന്നു. സർക്കാറിൽ നിന്നും കൃത്യമായി പണം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് പാലത്തിന്റെ കോൺട്രാക്ടർ തന്നെ പണി നിർത്തിവെക്കുകയായിരുന്നു.

പാലം പണി പൂർത്തിയാകാത്തതിനാൽ ഇതിന് അടിയിലൂടെയുള്ള ചെളി നിറഞ്ഞ റോഡാണ് ഗ്രാമീണർ ഗതാഗതത്തിനായി ഉപയോഗിക്കുന്നത്. പാലം തകർന്ന് വീഴുന്നതിന് തൊട്ടു മുമ്പ് ഈ വഴിയിലൂടെ 60ഓളം പേരുമായി ടൂറിസ്റ്റ് ബസ് കടന്നുപോയെന്നും തലനാരിഴക്കാണ് അവർ രക്ഷപ്പെട്ടതെന്നും ഗ്രാമീണർ പറഞ്ഞു. ഇതേ കോൺട്രാക്ടർ തന്നെ നിർമിച്ച തെലങ്കാനയിലെ മറ്റൊരു പാലവും സമാനരീതിയിൽ തകർന്നിരുന്നു. 2021ലാണ് പാലം തകർന്നു വീണത്.

Eng­lish summary;A bridge in Telan­gana, which was not com­plet­ed for eight years, col­lapsed due to heavy winds
you may also like this video;

Kerala State - Students Savings Scheme

TOP NEWS

May 13, 2025
May 13, 2025
May 13, 2025
May 13, 2025
May 13, 2025
May 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.