27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 18, 2024
July 16, 2024
July 12, 2024
July 8, 2024
July 7, 2024
July 5, 2024
June 29, 2024
June 26, 2024
June 25, 2024
June 22, 2024

കെ ആർ നാരായണൻ ഇസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം; മുഖ്യമന്ത്രിയെ വിമർശിച്ച് എഫ്ബി പോസ്റ്റിട്ട പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

Janayugom Webdesk
കോഴിക്കോട്
January 21, 2023 9:13 pm

കെ ആർ നാരായണൻ ഇസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം നടക്കുന്നുവെന്ന പരാതിയെത്തുടർന്നുണ്ടായ വിവദത്തിൽ മുഖ്യമന്ത്രിയെയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെയും പരോക്ഷമായി വിമർശിച്ച പൊലീസുകാരനെതിരേ നടപടിക്ക് സാധ്യത. സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയ കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉമേഷ് വള്ളിക്കുന്നിനെതിരേയാണ് നടപടിയെടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉമേഷ് കെ ആർ നാരായണൻ ഇസ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങളിൽ ഫേസ് ബുക്ക് പോസ്റ്റിട്ടത്. ഇത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. പൊലീസിനുള്ളിലെ അസമത്വങ്ങൾക്കെതിരെ ഉമേഷ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കാറുണ്ട്.

ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

“നായ്ക്കാട്ടം കഴുകിയാ നന്നാവൂല’ എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്. കഴുകാൻ മെനക്കെട്ടാൽ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല. ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ആശാന്റെ ജാതിവിവേചനത്തെ മെഴുകി മിനുക്കാനിറങ്ങിയ ലോകോത്തരന് സംഭവിച്ചത് അതാണ്. അടിയിൽ കോർക്കിട്ട് ഉള്ളിൽ സൂക്ഷിച്ചിരുന്ന വിസർജ്യങ്ങൾ കൂടി അങ്ങേരുടെ വായിലൂടെ പുറത്ത് ചാടിയതോടെ നാറ്റം ഇരട്ടിയായി. അപ്പോഴാണ് താത്ത്വികാചാര്യന്റെ വരവ്! അങ്ങേരുടെ മെഴുകലും കൂടി കഴിഞ്ഞപ്പോൾ ആശാന്റേ ലോകോത്തരന്റേം കാര്യം സെപ്റ്റിക് ടാങ്കിൽ പെട്ടത് പോലായി. പിന്നെ സ്വീകരണം, പൂച്ചെണ്ട്, പൊന്നാട, പുകഴ്ത്തുപാട്ട്, പഴംപാട്ട് എന്നിങ്ങനെ അത്തറും ഊദും കൊണ്ട് നാറ്റം മാറ്റാൻ തമ്പ്രാക്കന്മാർ തന്നെ ഇറങ്ങി. അങ്ങനെ എല്ലാരും കൂടെ കലക്കിക്കലക്കി കുളിപ്പിച്ചും കുളിച്ചും വാസന ലോകമെങ്ങും പരത്തിക്കോണ്ടിരിക്കുന്നു! ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയിൽ താഴ്ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാൻ സിംഗിൾ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?

Eng­lish Sum­ma­ry: Action against the police­man who crit­i­cized the Chief Min­is­ter on FB
You may also like this video

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.