വിവാഹ വാഗ്ദാനം നൽകി ടാറ്റു ആർട്ടിസ്റ്റ് പീഡിപ്പിച്ചതായി പരാതി. പാലാരിവട്ടത്തെ ടാറ്റു സ്ഥാപനത്തിലെ ആർട്ടിസ്റ്റായ കുൽദീപ് കൃഷ്ണക്കെതിരെ മലപ്പുറം സ്വദേശിനിയാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.
പാലാരിവട്ടം ഡീപ് ഇങ്ക് ടാറ്റു സ്ഥാപനത്തിലെ മുൻ മാനേജരായ യുവതിയാണ് കുൽദീപ് കൃഷ്ണയ്ക്കെതിരെ പരാതി നൽകിയത്. സ്വർണ്ണവും പണവുമടക്കം കുൽദീപ് തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്. ടാറ്റു ചെയ്യുന്നത് പഠിപ്പിക്കാമെന്ന് പറഞ്ഞിരുന്നതായും സ്വകാര്യ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു.
നേരത്തെ യുവതിക്കെതിരെ സാമ്പത്തിക ക്രമക്കേട് നടത്തിയതായും ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും കാണിച്ച് നിലവിലുള്ള മാനേജർ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. യുവതി ജനുവരിയിലാണ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചത്. ഈ കേസിൽ പാലാരിവട്ടം പൊലീസ് യുവതിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോഴാണ് യുവതി ഇത്തരത്തിൽ പീഡനം നടന്നിട്ടുണ്ടെന്ന് കാണിച്ചു പരാതി നൽകിയത്.
english summary; Another tattoo artist in torture case
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.