22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 14, 2025
January 14, 2025
January 8, 2025
January 3, 2025
December 13, 2024
December 11, 2024
December 10, 2024
December 6, 2024
November 28, 2024
November 26, 2024

ചണ്ഢീഗഢ് മേയര്‍ തെരഞ്ഞെടുപ്പ് ; വിവരം തേടി പഞ്ചാബ്, ഹരിയാന ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2024 10:19 am

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലറുടെ ജയം ചോദ്യം ചെയ്ത് ആംആദ്മി- കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥി നല്‍കിയ ഹര്‍ജിയില്‍പഞ്ചാബ്, ഹരിയാന ഹൈക്കോടതി കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേഷന്‍ നിലപാട് തേടി. 

ബിജെപി കൗൺസിലർ മനോജ്‌ സോങ്കറുടെ ജയം ചോദ്യം ചെയ്‌ത്‌ ആം ആദ്‌മി നേതാവ്‌ കുൽദീപ്‌ കുമാറാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.ബിജെപി അനുഭാവിയായ വരണാധികാരിയുടെ അനധികൃത ഇടപെടലുകൾ കാരണം എട്ട്‌ വോട്ട്‌ അസാധുവായതിനെത്തുടർന്നാണ്‌ മനോജ്‌ സോങ്കർ ജയിച്ചതെന്ന്‌ കുൽദീപ്‌കുമാർ ആരോപിച്ചു. 

വരണാധികാരി ബാലറ്റ്‌ പേപ്പറുകൾ ഒരു പെട്ടിയിൽനിന്ന്‌ മറ്റൊരു പെട്ടിയിലേക്ക്‌ മാറ്റുന്നതും തിരിച്ച്‌ ഇടുന്നതുമായ വീഡിയോയും കുൽദീപ്‌കുമാർ ഹാജരാക്കി. ഈ സാഹചര്യത്തിൽ, കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പ്‌ റദ്ദാക്കി വിരമിച്ച ജഡ്‌ജിയുടെ മേൽനോട്ടത്തിൽ പുതിയ തെരഞ്ഞെടുപ്പ്‌ നടത്താൻ നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

വാദം കേട്ടശേഷം ചണ്ഡീഗഢ്‌ അഡ്‌മിനിസ്‌ട്രേഷനോട്‌ നിലപാട്‌ തേടാൻ ഹൈക്കോടതി ഡിവിഷൻബെഞ്ച്‌ തീരുമാനിച്ചു.മൂന്നാഴ്‌ചയ്‌ക്കുള്ളിൽ നിലപാട്‌ വ്യക്തമാക്കാൻ നിർദേശിച്ച്‌ നോട്ടീസ്‌ അയക്കാനും കോടതി നിർദേശിച്ചു. എന്നാൽ, ഫലപ്രഖ്യാപനം സ്‌റ്റേ ചെയ്യണമെന്നത്‌ ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഇടക്കാല ഉത്തരവിറക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.

Eng­lish Summary:
Chandi­garh May­or Elec­tion; Pun­jab and Haryana High Court sought information

You may also like this video:

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 22, 2025
January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.