ശ്വാസതടസ്സവുമായെത്തിയയാളുടെ ശ്വാസകോശത്തിൽ പാറ്റയെ കണ്ടെത്തി. എറണാകുളം അങ്കമാലി സ്വദേശിയുടെ (55) ശ്വാസകോശത്തിൽനിന്നാണ് അമൃത ആശുപത്രിയിലെ ഡോക്ടർമാർ നാലു സെന്റിമീറ്ററോളം വലുപ്പമുള്ള പാറ്റയെ പുറത്തെടുത്തത്. രണ്ടു ദിവസം മുൻപാണ് സംഭവം. കടുത്ത ശ്വാസംമുട്ടലിനെ തുടർന്നാണ് രോഗി ആശുപത്രിയിലെത്തിയത്. എക്സ്‌റേ എടുത്തു നോക്കിയെങ്കിലും അസ്വാഭാവികമായൊന്നും കണ്ടില്ല.
പിന്നീട് വിശദപരിശോധനയിലാണ് ശ്വാസകോശത്തിൽ പാറ്റയെ കണ്ടതെന്ന് അമൃതയിലെ ഇന്റർവെൻഷണൽ പൾമണോളജി ഹെഡ് ഡോ. ടിങ്കു ജോസഫ് പറഞ്ഞു. രോഗിക്ക് ട്രക്കിയോസ്ടമിയുടെ ഭാഗമായി കഴുത്ത് തുളച്ച് ട്യൂബ് ഇട്ടിരുന്നു. വീട്ടിൽ കിടന്നുറങ്ങുമ്പോൾ ഇതിലൂടെ പാറ്റ ശ്വാസകോശത്തിലെത്തിയതാകാമെന്നാണ് കരുതുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
English Summary:Cockroaches in the lungs; The doctors were shocked
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.