28 April 2024, Sunday

Related news

April 28, 2024
April 26, 2024
April 24, 2024
March 21, 2024
March 20, 2024
March 5, 2024
February 25, 2024
February 23, 2024
February 19, 2024
February 2, 2024

കുട്ടികള്‍ക്കുള്ള യാത്രാ നിരക്ക് വര്‍ധന: റെയില്‍വേ നേടിയത് 2,800 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
September 20, 2023 9:11 pm

കുട്ടികള്‍ക്കുള്ള യാത്രാ നിരക്ക് വഴി ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യൻ റെയില്‍വേ നേടിയത് 2,800 കോടി രൂപയുടെ അധിക വരുമാനം. 2022–23 ല്‍ മാത്രം അധിക വരുമാനമായി റെയില്‍വേക്ക് ലഭിച്ചത് 560 കോടി രൂപയാണെന്നും വിവരാവകാശ നിയമപ്രകാരം സെന്റര്‍ ഫോര്‍ റെയില്‍വേ ഇൻഫര്‍മേഷൻ സിസ്റ്റംസ് നല്‍കിയ മറുപടിയില്‍ പറയുന്നു.
2016 മുതല്‍ 23 വരെയുള്ള സാമ്പത്തിക വര്‍ഷം തിരിച്ചുള്ള കണക്കുകളാണ് പുറത്തുവന്നത്. 2016 മാര്‍ച്ചിലാണ് റെയില്‍വേ കുട്ടികളുടെ യാത്രാ നിരക്കില്‍ മാറ്റം വരുത്തിയത്. അഞ്ചിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമായ കുട്ടികള്‍ക്ക് പ്രത്യേക സീറ്റുകളോ, ബെര്‍ത്തോ റിസര്‍വ് ചെയ്യണമെങ്കില്‍ മുതിര്‍ന്നവരുടെ നിരക്കു തന്നെ ഈടാക്കുന്നതായിരുന്നു റെയില്‍വെയുടെ ഭേദഗതി.

നേരത്തെ ഈപ്രായത്തിലുള്ള കുട്ടികള്‍ക്ക് പകുതി നിരക്കായിരുന്നു ഈടാക്കിയിരുന്നത്. പുതിയ ചട്ടപ്രകാരം പകുതി നിരക്കില്‍ യാത്ര ചെയ്യാന്‍ അനുമതിയുണ്ടെങ്കിലും പ്രത്യേക സീറ്റോ ബെര്‍ത്തോ കിട്ടില്ല.
പുതുക്കിയ മാനദണ്ഡങ്ങള്‍ 2016 ഏപ്രില്‍ 21 മുതല്‍ പ്രാബല്യത്തില്‍ വന്നു. ദീർഘദൂര യാത്രയ്ക്ക് കുട്ടിയും മുതിർന്നയാളും ഒരു ബെർത്തിൽ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായതിനാൽ കൂടുതൽ പേരും കുട്ടികൾക്ക് പ്രത്യേക ബെർത്ത് റിസർവ് ചെയ്യും. ഇക്കാലയളവില്‍ യാത്രക്കാരായ കുട്ടികളില്‍ 70 ശതമാനവും മുഴുവൻ നിരക്കും നല്‍കിയവരാണ്. 3.6 കോടി കുട്ടികള്‍ മാത്രം പകുതിനിരക്കില്‍ യാത്ര ചെയ്തതായും കണക്കുകളില്‍ പറയുന്നു.

Eng­lish summary;Fare hike for chil­dren: Rail­ways earns Rs 2,800 crore

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.