26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
March 26, 2025
March 25, 2025
March 22, 2025
March 21, 2025
March 15, 2025
March 13, 2025
February 23, 2025
February 18, 2025

കോഴിക്കോട് മൊബൈൽ കടകളിൽ തീപിടിത്തം; നാലരലക്ഷം രൂപയുടെ നാശനഷ്ടം

Janayugom Webdesk
കോഴിക്കോട്
November 9, 2022 8:00 pm

കോഴിക്കോട് നഗരതത്തില്‍ മാവൂർ റോഡിലെ വ്യാപര സമുച്ചയത്തിൽ തീപിടുത്തം. മൊഫ്യൂസൽ ബസ് സ്റ്റാന്റിന് സമീപം ചെമ്മണ്ണൂർ ജ്വല്ലേഴ്സിന് അടുത്തായി പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ അടിയിലള്ള സറാറ പ്ലാസ എന്ന കെട്ടിടത്തിലാണ് തീപടർന്നത്. രാവിലെ 9.10 ഓടെയാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന ജാസിർ അറയ്ക്കൽ എന്നയാളുടെ ഒറിജിൻ മൊബെൽസ് കടയാണ് പൂർണമായും കത്തിനശിച്ചത്. തലശേരി സ്വദേശിയായ ഷറഫുദ്ദീൻ എന്നയാളുടെ ഉടമസ്ഥതയിലാണ് കെട്ടിടം. പുക ഉയരുന്നത് കണ്ട സുരക്ഷാ ജീവനക്കാരാണ് വിവരം ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ രണ്ട് കടകളിലേക്കും തീപടർന്നുവെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല. 

റിപ്പയറിംഗിനായി എത്തിച്ച മൊബൈലുകളും എക്സസറീസുമാണ് കടയിൽലുണ്ടായിരുന്നത്. എകദേശം നാലരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. മുൻപും ഈ കെട്ടിടത്തിലെ കടകളിൽ തീപിടിത്തമുണ്ടായിരുന്നു. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കടകൾ ആയതിനാൽ തന്നെ തീ നിയന്ത്രണവിധേയമാക്കുന്നതിനും ഏറെ സമയമെടുത്തു. ഓക്സിജൻ അടക്കമുള്ള സുരക്ഷാ സന്നാഹങ്ങളാണുമായിട്ടാണ് ഫയർ ഫോഴ്സ് അധികൃതർ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് ഫയർ സ്റ്റേഷനുകളിൽ നിന്നായി ഏഴ് യൂണിറ്റ് ഫയർ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Eng­lish Summary:Fire in Kozhikode mobile shops; 4000 rupees worth of damage
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.