പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് സ്വദേശി പൊന്നാടത്ത് വീട്ടില്‍ കൊച്ചുത്രേസ്യ എന്ന സിപ്‍സിയാണ്(50)മരിച്ചത്. എറണാകുളം പള്ളിമുക്കിലെ ലോഡ്ജില്‍ വച്ചാണ് ഇവര്‍ മരിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് കൊച്ചി കലൂരിലെ ഹോട്ടല്‍ മുറിയില്‍ വച്ച് സിപ്‍സിയുടെ മകന്റെ മകള്‍ ഒന്നരവയസുകാരി കൊല്ലപ്പെട്ടത്.
സിപ്‍സിയുടെ കാമുകൻ ജോണ്‍ ബിനോയ് ഡിക്രൂസ് ആണ് കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയത്. കേസില്‍ ഇയാളെയും സിപ്‍സിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന സിപ്‌സി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
English Summary: grand mother who killed her grandson along with her boyfriend collapsed and died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.