25 April 2024, Thursday

Related news

April 19, 2024
April 16, 2024
April 6, 2024
April 1, 2024
March 21, 2024
March 14, 2024
March 3, 2024
February 24, 2024
February 11, 2024
February 8, 2024

‘സമാധാനമാണ് വലുതെന്ന് മൂന്ന് യുദ്ധങ്ങളിലൂടെ ഇന്ത്യ പഠിപ്പിച്ചു’: പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി

Janayugom Webdesk
ഇസ്ലാമാബാദ്
January 17, 2023 10:35 am

ഇന്ത്യയുമായി നടന്ന മൂന്ന് യുദ്ധങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ പാഠം പഠിച്ചുവെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇപ്പോള്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത് സമാധാനം മാത്രമാണെന്നും കശ്മീരില്‍ ഇപ്പോള്‍ നടക്കുന്നത് അവസാനിപ്പിക്കണമെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ നിരസിച്ച ഷരീഫ് അവ അവഗണിക്കാനാവില്ലെന്നും പറഞ്ഞു.

“ഞങ്ങൾക്ക് എന്‍ജിനീയർമാരും ഡോക്ടർമാരും വൈദഗ്ധ്യമുള്ള തൊഴിലാളികളുമുണ്ട്. ഈ ആസ്തികൾ അഭിവൃദ്ധിക്കായി ഉപയോഗിക്കാനും മേഖലയിൽ സമാധാനം കൊണ്ടുവരാനും ഞങ്ങൾ ആഗ്രഹിക്കുന്നു, അതുവഴി ഇരു രാജ്യങ്ങൾക്കും വളരാൻ കഴിയും”. ഷെഹ്ബാസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

”ഞങ്ങൾ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടത്തി. അവ ജനങ്ങൾക്ക് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് നല്‍കിയത്. യുദ്ധത്തിലൂടെ ശരിക്കും പാഠം പഠിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുമെങ്കിൽ സമാധാനത്തോടെ ജീവിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. 

ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി വിഭവങ്ങൾ പാഴാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്ന് ഷെരീഫ് പ്രധാനമന്ത്രി പറഞ്ഞു. “ഞങ്ങൾ ആണവശക്തികളാണ്, പല്ലുകൾ വരെ ആയുധം ധരിച്ചവരാണ്. യുദ്ധമുണ്ടായാല്‍ എന്താണ് സംഭവിച്ചതെന്ന് പറയാൻ ആരും ജീവനോടെ ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒന്നുകില്‍ സമയവും രാജ്യത്തിന്റെ സമ്പത്തും നശിപ്പിച്ച് പരസ്പരം കലഹിച്ചുകൊണ്ടിരിക്കുക. അല്ലാത്തപക്ഷം സമാധാനത്തോടെ ജീവിക്കുകയും പുരോഗതി നേടുകയും ചെയ്യുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: ‘India has taught through three wars that peace is greater’: Pak­istan PM wants to end problems

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.