29 March 2024, Friday

Related news

September 30, 2023
March 14, 2023
February 27, 2023
February 23, 2023
October 23, 2022
September 9, 2022
June 26, 2022
June 13, 2022
June 6, 2022
May 18, 2022

എല്‍ഐസി ഐപിഒ ദുരന്തം

മൂലധന നഷ്ടത്തില്‍ ഒന്നാമത്; നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം
ഓഹരി വിലയില്‍ 30 ശതമാനം വരെ ഇടിവ്
Janayugom Webdesk
June 26, 2022 10:09 pm

ഓഹരി വിപണിയില്‍ എല്‍ഐസി ഓഹരികളുടെ തകര്‍ച്ച തുടരുന്നു. എല്‍ഐസി ഓഹരി ഇഷ്യുവിലയായ 949 രൂപയില്‍ നിന്ന് 661.70 രൂപയായാണ് വെള്ളിയാഴ്ച ഇടിഞ്ഞത്. ഇഷ്യുവിലയായ 949നെക്കാള്‍ 30 ശതമാനം കുറവാണ് ഇപ്പോഴത്തെ ഓഹരിവില. വെള്ളിയാഴ്ച മാത്രം 3.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. മേയ് മാസത്തില്‍ ഓഹരിവിപണിയില്‍ ലിസ്റ്റു ചെയ്തതിനു ശേഷം മൂലധനത്തില്‍ 18 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് ഉണ്ടായത്. മൂലധനത്തില്‍ ഏകദേശം മൂന്നിലൊന്ന് ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇഷ്യൂ മുതലുള്ള മൂലധന നഷ്ടത്തില്‍ എല്‍ഐസി ഐപിഒ നിലവില്‍ ഒന്നാം സ്ഥാനത്താണ്. 

കഴി‌ഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ എല്‍ഐസിയുടെ വിപണി മൂലധനം 4.2 ലക്ഷം കോടിയില്‍ എത്തിയിരുന്നു. ഇഷ്യു വിലയായ 949 രൂപയില്‍ എല്‍ഐസിയുടെ വിപണി മൂലധനം ആറ് ലക്ഷം കോടിയാണ്. ആഗോള പണപ്പെരുപ്പം വര്‍ധിക്കുന്നതും സെന്‍ട്രല്‍ ബാങ്കുകള്‍ പണനയം കർശനമാക്കിയതുമാണ് എല്‍ഐസിക്ക് ഓഹരി വിപണിയില്‍ തിരിച്ചടിയായത്. എല്‍ഐസിയുടെ ഓഹരിയിലുണ്ടായ ഇടിവ് ആശങ്കപ്പെടുത്തുന്നതാണെന്നും ഓഹരികളുടെ മൂല്യം വര്‍ധിപ്പിക്കാന്‍ വേണ്ട പരിശോധനകള്‍ നടത്തുമെന്നും ഡിപാം സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു. 

എല്‍ഐസിയുടെ 3.5 ശതമാനം ഓഹരിയാണ് കേന്ദ്ര സര്‍ക്കാര്‍ ഐപിഒയിലൂടെ വിറ്റഴിച്ചത്. വിദേശ നിക്ഷേപകര്‍ ഐപിഒയില്‍ നിന്നും ഒഴിഞ്ഞുനിന്നത് തന്നെ അപകടസൂചനയായി മാറിയിരുന്നു. ആദ്യ 30 ദിവസത്തേക്ക് ആങ്കര്‍ നിക്ഷേപകര്‍ക്ക് ലോക്കപ്പ് കാലയളവ് ഉണ്ടായിരുന്നിട്ടും പ്രാരംഭ ഘട്ടം മുതല്‍ തന്നെ വില്പന സമ്മര്‍ദ്ദം തുടരുകയാണ്. ലിസ്റ്റ് ചെയ്ത ഉടന്‍ ആങ്കര്‍ നിക്ഷേപകരുടെ വിറ്റൊഴിക്കല്‍ തടയുന്നതിനായാണ് ലോക്കപ്പ് കാലയളവ് നിശ്ചയിച്ചിരുന്നത്.
വില്പന സമ്മര്‍ദ്ദം മാത്രമല്ല എല്‍ഐസി ഓഹരിയുടെ ഇടിവിന് കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 

മേയ് 17നാണ് എല്‍ഐസിയുടെ ഓഹരികള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തത്. ഇതുവരെ നാല് സെഷനുകളില്‍ മാത്രമാണ് എല്‍ഐസി ഓഹരി വില ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേ കാലയളവില്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നീ കമ്പനികളുടെ ഓഹരിവിലയില്‍ 3.5 ശതമാനം വര്‍ധനയുണ്ടായി. എല്‍ഐസിയുടെ അടിസ്ഥാന വിപണി മൂല്യം നിശ്ചയിച്ചതില്‍ ഉള്‍പ്പെടെ അതാര്യമായ നടപടിക്രമങ്ങള്‍ വീഴ്ചയ്ക്ക് കാരണമായെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. 

Eng­lish Summary:LIC IPO disaster
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.