27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 9, 2024
July 1, 2024
June 26, 2024
June 15, 2024
June 4, 2024
June 1, 2024
May 30, 2024
May 20, 2024
May 20, 2024
May 16, 2024

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മുക്താര്‍ അന്‍സാരിയുടെ മകനെ ഇഡി അറസ്റ്റ് ചെയ്തു

Janayugom Webdesk
ന്യൂഡൽഹി
November 5, 2022 3:18 pm

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൗവിൽ നിന്നുള്ള സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി എം‌എൽ‌എ മുക്താർ അൻസാരിയുടെ മകന്‍ അബ്ബാസ് അൻസാരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള ഇഡിയുടെ ഓഫീസിൽ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അബ്ബാസ് അൻസാരി (30) അറസ്റ്റിലായത്. ഇയാളുടെ പിതാവിനും കുടുംബത്തിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം ഇഡി മുഖ്താർ അൻസാരിയുടെ 1.48 കോടി രൂപയുടെ ഏഴ് സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. അഞ്ച് തവണ എംഎൽഎയായിരുന്ന മുഖ്താർ അൻസാരി ഇപ്പോൾ ഉത്തർപ്രദേശിലെ ബന്ദയിൽ ജയിലിലാണ്. കഴിഞ്ഞ വർഷം ഇതേ കേസിൽ ഇയാളെ ഇഡി ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠനും ബിഎസ്പി എംപിയുമായ അഫ്സൽ അൻസാരിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലും ഗാസിപൂർ, മുഹമ്മദാബാദ്, മൗ, ലഖ്നൗ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലും ഓഗസ്റ്റിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും നടത്തുന്ന വികാസ് കൺസ്ട്രക്ഷൻസ് എന്ന കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭൂമി കൈയേറ്റം, കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ 49 ക്രിമിനൽ കേസുകളിൽ മുഖ്താർ അൻസാരിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ കൊലപാതകശ്രമവും കൊലപാതകവും ഉൾപ്പെടെ നിരവധി കേസുകളിൽ വിചാരണ നേരിടുകയാണ് ഇയാള്‍. ഓഗസ്റ്റിൽ ഗാസിപൂർ ജില്ലാ ഭരണകൂടം മുഖ്താർ അൻസാരിയുടെ അനധികൃത സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയ 1.901 ഹെക്ടർ 6 കോടി രൂപ വിലമതിക്കുന്ന രണ്ട് പ്ലോട്ടുകൾ പിടിച്ചെടുത്തിരുന്നു. ജൂലൈയിൽ ഉത്തർപ്രദേശ് പൊലീസ് അഫ്‌സൽ അൻസാരിയുടെ 14.90 കോടി രൂപയുടെ സ്വത്തുക്കൾ ഗുണ്ടാ നിയമപ്രകാരം കണ്ടുകെട്ടിയിരുന്നു.

Eng­lish Sum­ma­ry: Mon­ey laun­der­ing case: ED arrests Mukhtar Ansar­i’s son

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.