28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 27, 2025
April 26, 2025
April 22, 2025
April 18, 2025
April 18, 2025
April 18, 2025
April 16, 2025
April 14, 2025
April 11, 2025

നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ​ഗാന്ധി ഇഡിക്ക് കത്തയച്ചു, ഹാജരാവാൻ കൂടുതൽ സമയം തേടി

Janayugom Webdesk
ന്യൂഡല്‍ഹി
June 2, 2022 12:43 pm

കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള നാഷണൽ ഹെറാൾഡ്‌ പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യംചെയ്യലിന് ഹാജരാവാൻ കൂടുതൽ സമയം തേടി രാഹുൽ ​ഗാന്ധി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന് (ഇഡി) കത്തയച്ചു. വിദേശത്തായതിനാൽ ഇഡിക്ക് മുന്നിൽ ഹാജരാവാൻ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് രാഹുൽ കത്തയച്ചത്. 

നാഷണൽ ഹെറാൾഡ്‌ കേസുമായി ബാന്ധപ്പെട്ട് രാഹുലിനോട്‌ വ്യാഴാഴ്‌ചയും സോണിയയോട്‌ അടുത്ത ബുധനാഴ്‌ചയും ഹാജരാമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. നാഷണൽഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ്‌ ജേണൽ ലിമിറ്റഡ്‌ (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാനഓഹരിഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ്‌ (വൈഐഎൽ) കമ്പനി ഏറ്റെടുത്തതിലാണ്‌ അന്വേഷണം.2010ൽ 50 ലക്ഷം രൂപയ്‌ക്ക്‌ എജെഎല്ലിന്റെ ഓഹരികൾ വൈഐഎല്ലിന്‌ കൈമാറിയത്‌ വിവാദമായി. 2000 കോടിയുടെ ആസ്‌തിയും ആയിരത്തിലധികം ഓഹരിഉടമകളുമുള്ള സ്വത്താണ്‌ 50 ലക്ഷത്തിന്‌ വൈഐഎൽ ഏറ്റെടുത്തത്‌.

ഇടപാടിനെതിരെ ബിജെപി നേതാവ്‌ സുബ്രഹ്മണ്യൻസ്വാമി 2013ലാണ് പരാതി നൽകിയത്‌. ഈ പരാതിയെ തുടർന്നാണ് ഇപ്പോഴത്തെ ഇഡി നടപടി.അതേസമയം അന്വേഷണഏജൻസികളെ ആയുധമാക്കി ബിജെപി രാഷ്ട്രീയപകപോക്കൽ നടത്തുകയാണെന്ന്‌ആരോപിച്ച് കോൺഗ്രസ്‌ രം​ഗത്തെത്തി. നേതൃത്വം ഭയപ്പെട്ട്‌ സമ്മർദങ്ങൾക്ക്‌ വഴങ്ങില്ലെന്നും കോൺഗ്രസ്‌ വക്താവ്‌ രൺദീപ്‌ സുർജേവാല പ്രതികരിച്ചു. സോണിയ എട്ടിനും വിദേശത്തുള്ള രാഹുൽ അഞ്ചാംതീയതിക്കുശേഷവും ഹാജരാകുമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ മനു അഭിഷേക്‌സിങ്‌വി അറിയിച്ചു.

Eng­lish Sum­ma­ry: Nation­al Her­ald Case: Rahul Gand­hi sends let­ter to ED, seek­ing more time to appear

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.