26 April 2024, Friday

ഇന്ധന സർചാർജ് വർധിപ്പിക്കില്ല ; വൈദ്യുതി റഗുലേറ്ററി കമ്മിഷൻ

Janayugom Webdesk
തിരുവനന്തപുരം
May 31, 2023 11:09 pm

സംസ്ഥാനത്ത്‌ ഇന്ധന സർചാർജ് വർധിപ്പിക്കേണ്ടതില്ലെന്ന്‌ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ യോഗം തീരുമാനിച്ചു. സർചാർജ് വർധനവു മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ 30 പൈസ നിരക്കിലും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിൽ 14 പൈസ നിരക്കിലും സർചാർജ് പിരിക്കാൻ കമ്മിഷനു മുന്നിൽ കെഎസ്‌ഇബി പെറ്റീഷൻ സമർപ്പിച്ചിരുന്നു. സൂക്ഷ്മപരിശോധനയിൽ സർചാർജ് ഇനത്തിൽ 285.04 കോടി രൂപ പിരിച്ചെടുക്കാനുള്ളതായി കമ്മിഷന് ബോധ്യപ്പെട്ടു. ഇതേസമയം, വൈദ്യുതി നൽകുന്നതിൽ വീഴ്‌ചവരുത്തിയ ഒരു നിലയത്തിൽനിന്ന്‌ 37 കോടി രൂപ കെഎസ്‌ഇബി പിഴ ഈടാക്കിയിട്ടുണ്ട്. ഇത് കഴിച്ചുള്ള ബാക്കി തുകയായ 248.04 കോടി പിരിച്ചെടുക്കാൻ ജൂൺ മുതലുള്ള ആറുമാസം 20 പൈസ നിരക്കിൽ സർചാർജ് ഈടാക്കേണ്ടതുണ്ട്.
എന്നാൽ, താരിഫ് റഗുലേഷൻ ഒന്നാം ഭേദഗതി പ്രകാരം കമ്മിഷന്റെ അനുവാദം കൂടാതെ പരമാവധി 10 പൈസ വരെ സർചാർജ് ഈടാക്കാൻ കെഎസ്‌ഇബിക്ക് കമ്മിഷൻ അനുവാദം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർചാർജ് ഈ തോതിൽ ഈടാക്കുന്നത് ജനങ്ങളിലുണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സർചാർജ് ഇപ്പോൾ വർധിപ്പിക്കേണ്ടതില്ലെന്നും നിലവിലെ പൈസ സർചാർജ് തന്നെ തുടരുന്നതിനും കമ്മിഷൻ കെഎസ്‌ഇബിക്ക് അനുവാദം നൽകി. 2023 ഒക്ടോബറിൽ കെഎസ്‌ഇബിക്ക്‌ അനുവദിച്ച തുക ഈടാക്കുന്നതിൽ കുറവുണ്ടായാൽ നികത്താൻ പെറ്റീഷനുമായി കമ്മിഷനെ സമീപിക്കാം.

Eng­lish Sum­ma­ry; No increase in fuel sur­charge; Elec­tric­i­ty Reg­u­la­to­ry Commission
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.