28 April 2024, Sunday

Related news

April 11, 2024
March 1, 2024
January 7, 2024
December 28, 2023
December 24, 2023
September 8, 2023
April 5, 2023
March 31, 2023
August 25, 2022
August 25, 2022

പെഗാസസ് വിടവാങ്ങി; ഇനി കോഗ്നൈറ്റ്

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2023 11:09 pm

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെയും സര്‍ക്കാര്‍ വിരുദ്ധ നയം സ്വീകരിക്കുന്നവരുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ഇനി കോഗ്നൈറ്റ് ചാരസോഫ്റ്റ്‌വേര്‍. പെഗാസസ് ചാരസോഫ്റ്റ്‌വേര്‍ ഉയര്‍ത്തിയ വിവാദം കെട്ടടങ്ങും മുമ്പാണ് പ്രതിരോധ മന്ത്രാലയം ഇസ്രയേല്‍ കമ്പനി വികസിപ്പിച്ച കോഗ്നൈറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. മുന്നു വര്‍ഷത്തിലധികമായി രാജ്യത്തെ പ്രതിരോധ മേഖലയിലെ സിഗ്നല്‍ ഇന്റലിജന്‍സ് ഡയക്ടറേറ്റിനു കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ നല്‍കുന്ന സ്ഥാപനമാണ് കോഗ്നൈറ്റ്.

986 കോടി രൂപ ചെലവഴിച്ചാണ് പെഗാസസിനു പകരം പുതിയ ചാരസോഫ്റ്റ്‌വേര്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ റിപ്പോര്‍ട്ട് പ്രകാരം മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ വിരുദ്ധ നയം സ്വീകരിക്കുന്നവര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ബഹുമുഖ കഴിവുള്ള കമ്പനിയാണ് കോഗ്നൈറ്റ്.

കോഗ്നൈറ്റിന്റെ മാതൃ കമ്പനിയായ വേരിയന്റ് സിസ്റ്റംസ് ആണ് ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ കഴിഞ്ഞ മുന്നു വര്‍ഷമായി സാങ്കേതിക സഹായം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനോട് പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആര്‍മി, നേവി, എയര്‍ഫോഴ്സ് തുടങ്ങിയ പ്രതിരോധ സേനകളുടെ വിവരങ്ങളും ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ആന്തരിക വിഷയങ്ങളും ഇനി മുതല്‍ കോഗ്നൈറ്റ് ചാര സോഫ്റ്റ്‌വേര്‍ നീരിക്ഷണത്തിലാകും. ഈ വര്‍ഷം ജനുവരിയിലാണ് പുതിയ സോഫ്റ്റ്‌വേര്‍ ഇന്ത്യക്ക് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2022 ലാണ് ഇസ്രയേലില്‍ നിന്ന് ഇന്റലിജന്‍സ് ബ്യൂറോ പെഗാസസ് ചാരസോഫ്റ്റ്‌വേര്‍ വാങ്ങിയത്. മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും സര്‍ക്കാര്‍ വിരുദ്ധ നയം സ്വീകരിക്കുന്നവരുടെയും വ്യക്തിഗത വിവരങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി വിവരം പുറത്തുവന്നിരുന്നു.

Eng­lish Sum­ma­ry: spy­ware Cognyte
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.