അതിവേഗ കോവിഡ് വാക്സിനേഷൻ നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുന്ന ഖത്തറിന് രാജ്യാന്തര തലത്തിൽ അംഗീകാരം. രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനം പിന്നിട്ട വാർത്തകൾക്കു പിന്നാലെ, ജനസംഖ്യയിൽ ഏറ്റവും കൂടുതൽ ശതമാനം പേർ വാക്സിനെടുത്ത രാജ്യങ്ങളിൽ ലോകത്ത് രണ്ടാം സ്ഥാനം എന്ന ബഹുമതിയും ഖത്തറിനെ തേടിയെത്തി. ലോകമെമ്പാടുമുള്ള കൊവിഡ് വാക്സിനേഷൻ വിവരങ്ങൾ സമാഹരിക്കുന്ന ‘ഔവർ വേൾഡ് ഇൻ ഡാറ്റ’ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണ് ഖത്തറിനെ രാജ്യാന്തരതലത്തിൽ രണ്ടാം സ്ഥാനത്തെത്തിച്ചത്.
ഒരു ഡോസ് എങ്കിലും വാക്സിൻ സ്വീകരിച്ചവർ 92.3 ശതമാനമായതോടെയാണ് ലോകത്ത് ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ ശതമാനം പേർ വാക്സിൻ സ്വീകരിച്ചവരുടെ പട്ടികയിൽ ഖത്തർ രണ്ടാമതെത്തിയത്. അതേസമയം, വാക്സിൻ സ്വീകരിക്കാൻ യോഗ്യരായ 12 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യാനുപാതികമായാണ് ശതമാനം കണക്കാക്കുന്നത്. 20 ത് ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള രാജ്യങ്ങളുടെ കണക്കിൽ രണ്ട് ഡോസും സ്വീകരിച്ച് സമ്പൂർണ വാക്സിനേറ്റഡ് ആയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഖത്തർ.
english summary; Qatar is recognized internationally in High-speed covid vaccination
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.