29 March 2024, Friday

Related news

March 7, 2024
January 26, 2024
December 20, 2023
June 28, 2023
June 20, 2023
May 25, 2023
April 26, 2023
April 17, 2023
February 12, 2023
February 10, 2023

രാജ്യത്തെ വൃദ്ധസദനങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 6, 2022 10:44 pm

രാജ്യത്തെ വൃദ്ധസദനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. അന്തേവാസികളുടെ ക്ഷേമം, പെന്‍ഷന്‍, ഓരോ ജില്ലകളിലെയും വൃദ്ധസദനങ്ങളുടെ കണക്ക്, വയോജന പരിചരണത്തിന്റെ നിലവാരം എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കണമെന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രക്ഷിതാക്കളുടെ പരിപാലനവും ക്ഷേമവും നടപ്പാക്കുന്നത് സംബന്ധിച്ച് നിലവിലെ സ്ഥിതി രേഖപ്പെടുത്താനും ജസ്റ്റിസുമാരായ അനിരുദ്ധാ ബോസ്, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ കേന്ദ്രം പരിഷ്കരിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ഭരണഘടനാ അനുച്ഛേദം 32 പ്രകാരം വയോജനങ്ങളുടെ അവകാശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് മുൻ കേന്ദ്ര നിയമമന്ത്രി ഡോ. അശ്വനി കുമാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

വിഷയത്തില്‍ 2018ലും സുപ്രീം കോടതി സമാന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എംഡബ്ല്യുപി നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് പ്രചാരണം നല്‍കുന്നതിനും, നിയമത്തിലെ അവകാശങ്ങളെക്കുറിച്ച് മുതിർന്ന പൗരന്മാരെ ബോധവാന്മാരാക്കുന്നതിനുമുള്ള ഒരു കർമ്മ പദ്ധതി തയാറാക്കാന്‍ സുപ്രീം കോടതി അന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എംഡബ്ല്യുപി ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം. വയോജനങ്ങൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ലഭ്യമാക്കുന്നതിനുള്ള ഭരണഘടനാ ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി തുടർച്ചയായി നിരീക്ഷിക്കേണ്ടതുണ്ട്. അവർക്ക് താമസം, മെഡിക്കൽ സൗകര്യങ്ങൾ, പരിചരണം എന്നിവ നൽകുന്നതിന് കേന്ദ്രീകൃതവും കൂടുതൽ ഊർജസ്വലവുമായ ശ്രമങ്ങൾ ആവശ്യമാണെന്നും കോടതി 2018ല്‍ നിരീക്ഷണം നടത്തിയിരുന്നു.

Eng­lish Sum­ma­ry: Supreme Court Seeks Infor­ma­tion From On Old Age Homes In country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.