March 21, 2023 Tuesday

Related news

January 17, 2023
January 15, 2023
January 15, 2023
December 7, 2022
November 27, 2022
July 16, 2022
April 29, 2022
February 28, 2022
January 30, 2022
January 20, 2022

മലയാള ഭാവനയുടെ നിലനിൽപ്; മികച്ച വിവർത്തകർ അനിവാര്യം

Janayugom Webdesk
കോഴിക്കോട്
January 15, 2023 8:57 am

മലയാള ഭാവനയുടെ നിലനിൽപ്പിന് മികച്ച വിവർത്തകർ അനിവാര്യമാണെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അഭിപ്രായമുയർന്നു. ‘ഇന്ത്യൻ സാഹിത്യത്തിൽ മലയാള ഭാവനയുടെ സ്വാധീനം’ എന്ന സെഷനിലാണ് അഭിപ്രായമുയർന്നത്. മലയാള സാഹിത്യത്തെ ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് എത്തിച്ച എഴുത്തുകാരായ ബെന്യാമിൻ, എം മുകുന്ദൻ, എസ് ഹരീഷ് എന്നിവരുടെ സാന്നിധ്യം വേദിയിൽ മികച്ച ശ്രദ്ധയാകർഷിച്ചു.

മലയാളി ജീവിതത്തെ കുറിച്ചുള്ള എഴുത്തുകൾക്കാണ് അന്തർദേശീയ തലത്തിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നതെന്ന ബെന്യാമിന്റെ അഭിപ്രായത്തോട് അതിന് നല്ല വിവർത്തകരുടെ ലഭ്യത കൂടി അനിവാര്യമാണെന്ന് എം മുകുന്ദൻ കൂട്ടിച്ചേർത്തു. മലയാള സാഹിത്യങ്ങൾ വിവർത്തനം ചെയ്യപ്പെടുമ്പോൾ അതിലെ ഭാവന നഷ്ടപ്പെടുന്നുണ്ടോ എന്നും വായനക്കാരന്റെ ആശങ്കക്ക് പുതിയ എഡിറ്റർമാരിൽ പ്രതീക്ഷ ഉണ്ടെന്നും വിവർത്തനം ചെയ്യപ്പെട്ട മലയാള സാഹിത്യങ്ങൾക്ക് കിട്ടുന്ന അവാർഡുകൾ അതിന്റെ തെളിവാണെന്നും ബെന്യാമിൻ അറിയിച്ചു. 

ഇന്ത്യൻ സാഹിത്യത്തിൽ മലയാളത്തെ സമകാലികമായി ഏറെ അടയാളപ്പെടുത്തിയ മൂന്നു മലയാളി എഴുത്തുകാരുടെ സംഗമമായിരുന്നു ചര്‍ച്ച നടന്ന അക്ഷരം വേദി. ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനതുകയുള്ള ( 25 ലക്ഷം )ജെസിബി ലിറ്ററേച്ചർ അവാർഡ് തൊട്ടടുത്തെ മൂന്നു വർഷങ്ങളിൽ നേടിയ ബെന്യാമിൻ (2018), എം മുകുന്ദൻ (2019 ), എസ് ഹരീഷ് (2020) എന്നിവരാണ് ഇന്ത്യൻ സാഹിത്യത്തിലെ മലയാള സ്വാധീനത്തെക്കുറിച്ച് സംവദിക്കുവാൻ എത്തിയത്. ജെസിബി പ്രൈസ് ഫോർ ലിറ്ററേച്ചറിന്റെ സഹകരണത്തോടെയാണ് ചർച്ച സംഘടിപ്പിച്ചത്. 

Eng­lish Sum­ma­ry: Sur­vival of the Malay­alam Imag­i­na­tion; Good trans­la­tors are essential

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.