18 April 2024, Thursday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കുള്ള കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുതുക്കി

Janayugom Webdesk
ന്യൂഡൽഹി
December 30, 2022 3:09 pm

ചൈനയും തായ്‌ലൻഡും ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കുന്നതിന് മുന്നോടിയായി അന്താരാഷ്ട്ര വിമാനങ്ങളിൽ എത്തുന്ന യാത്രക്കാർക്കായി സിവിൽ ഏവിയേഷൻ മന്ത്രാലയം പുതുക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. 2023 ജനുവരി 1 മുതൽ, ചൈന, സിംഗപ്പൂർ, ഹോങ്കോംഗ്, റിപ്പബ്ലിക് ഓഫ് കൊറിയ, തായ്‌ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും വരുന്ന യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാണ്. 

എയർ സുവിധ പോർട്ടലിൽ സെൽഫ് ഡിക്ലറേഷൻ ഫോമുകൾ സമർപ്പിച്ച ആറ് രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്‌ട്ര യാത്രക്കാർക്ക് മാത്രം മാറ്റങ്ങൾ ഉൾപ്പെടുത്താനും ബോർഡിംഗ് പാസുകൾ നൽകാനും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചൈന, സിംഗപ്പൂർ, ഹോങ്കോംഗ്, റിപ്പബ്ലിക് ഓഫ് കൊറിയ, തായ്‌ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും യാത്ര ചെയ്യുന്ന യാത്രക്കാർക്കായി എയർ സുവിധ പോർട്ടൽ സെൽഫ് ഡിക്ലറേഷൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
പിസിആർ ടെസ്റ്റ് റിപ്പോർട്ടുകളും സ്വയം സാക്ഷ്യപ്പെടുത്തി ഫോമും സമർപ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുമ്പ് ആർടിപിസിആർ പരിശോധന നടത്തിയിരിക്കണം. ഓരോ രാജ്യാന്തര വിമാനത്തിലും എത്തുന്ന യാത്രക്കാരിൽ 2 ശതമാനം പേരെ റാൻഡം ടെസ്റ്റ് ചെയ്യുന്ന നിലവിലെ രീതി തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹച്യത്തിലാണ് തീരുമാനം. 

ഔദ്യോഗിക കണക്കുകൾ പ്രകാരം ഡിസംബർ 29 ന് 83,003 അന്താരാഷ്ട്ര യാത്രക്കാർ ഇന്ത്യയില്‍ എത്തിയിരുന്നു.

Eng­lish Sum­ma­ry: The Cen­ter has revised the Covid guide­lines for those arriv­ing from for­eign countries

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.