26 April 2024, Friday

Related news

March 29, 2024
March 13, 2024
March 3, 2024
February 17, 2024
February 6, 2024
February 5, 2024
February 5, 2024
February 5, 2024
February 2, 2024
January 18, 2024

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രതികരണം വിവാദത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2022 11:42 am

ഝാര്‍ഖണ്ഡില്‍ 14 വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ധംക ജില്ലയിലായിരുന്നു സംഭവം.പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. മുസാഫില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നതിന്റെ പരിസരത്ത് വെച്ചായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടി പത്ത് മാസം ഗര്‍ഭിണിയായിരുന്നുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പ്രതി അര്‍മാന്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി തന്റെ മകളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചത്.പെണ്‍കുട്ടി തന്റെ ബന്ധുവിന്റെ കൂടെ ധംക ജില്ലയിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ച് ഇവര്‍ പ്രതിയുമായി സൗഹൃദത്തിലാവുകയും പിന്നീട് ഗര്‍ഭിണിയായപ്പോള്‍ പ്രതിയോട് തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഇതില്‍ പ്രകോപിതനായ പ്രതി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു,എന്നാണ് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം, ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇത്തരം കാര്യങ്ങള്‍ എല്ലായിടത്തും നടന്നുകൊണ്ടേയിരിക്കും, എവിടെയാണ് അത് നടക്കാത്തത്, എന്നാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രതികരിച്ചത്.

സംഭവത്തില്‍ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ഹേമന്ത് സോറന്‍ ഇക്കാര്യം പറഞ്ഞത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ മുഖ്യമന്ത്രി നടത്തിയ നിരുത്തരവാദപരമായ പരാമര്‍ശത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനമുയരുന്നുണ്ട്.ഝാര്‍ഖണ്ഡില്‍ ഒരാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ബലാത്സംഗ കേസാണിത്. 

Eng­lish Sum­ma­ry: The Jhark­hand Chief Min­is­ter’s reac­tion to the rape and mur­der of a trib­al girl is in controversy

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.