28 April 2024, Sunday

Related news

April 22, 2024
April 22, 2024
April 21, 2024
April 20, 2024
April 16, 2024
April 15, 2024
April 14, 2024
April 12, 2024
April 9, 2024
April 3, 2024

പ്രതിപക്ഷം രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
August 6, 2023 4:03 pm

പ്രതിപക്ഷം രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മറ്റുള്ളവരെ ചെയ്യാന്‍ അനുവദിക്കില്ലെന്നുംവിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

പാര്‍ലമെന്‍റിന്‍റെ പുതിയ കെട്ടിടത്തെ ഈ വിഭാഗം എതിര്‍ത്തും. എഴുപതുവര്‍ഷമായി രാജ്യത്തിന്‍റെ രക്തസാക്ഷികള്‍ക്ക് യുദ്ധസ്മാരകംപോലും ഇക്കൂട്ടര്‍ നിര്‍മ്മിച്ചില്ലെന്നു പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നിർഭാഗ്യവശാൽ പ്രതിപക്ഷത്തിന്റെ ഒരു വിഭാഗം പഴയ രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്. രാജ്യത്തെ മുഴുവൻ വികസനമാണ് ബിജെപി സർക്കാരിന്റെ മുൻഗണന.

എല്ലായിടത്തും ഒരേ ഒരു പ്രതിധ്വനി മാത്രം ക്വിറ്റ് ഇന്ത്യാ സമരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യം മുഴുവൻ അഴിമതിയും രാജവംശവും പ്രീണനവും ഇന്ത്യ വിടണമെന്ന് ആവശ്യപ്പെടുകയാണ്. പുതിയ ഊർജം, പ്രചോദനം, നിശ്ചയദാർഢ്യം എന്നിവ ഉൾക്കൊണ്ട് രാജ്യം മുന്നേറുകയാണെന്ന് മോഡി പറയുന്നു. ഇന്ന് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇന്ത്യയിലാണ്. ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് വർധിച്ചു.

ഇന്ത്യയോടുള്ള ലോകത്തിന്റെ മനോഭാവം മാറിയതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ആദ്യത്തേത് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിലെ ജനങ്ങൾ പൂർണ്ണ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ രൂപീകരിച്ചു എന്നതാണ്. രണ്ടാമതായി, പൂർണ്ണ ഭൂരിപക്ഷമുള്ള സർക്കാർ വ്യക്തതയോടെ വലിയ തീരുമാനങ്ങൾ എടുക്കുകയും വെല്ലുവിളികൾക്ക് ശാശ്വത പരിഹാരത്തിനായി പ്രവർത്തിക്കുകയും ചെയ്തു അദ്ദേഹം അഭിപ്രായപ്പെട്ടു 

രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമാണ് പുനർവികസന പ്രക്രിയ. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇതൊരു പുതിയ അധ്യായത്തിന്റെ തുടക്കമാണെന്ന് മോഡി പറഞ്ഞു

Eng­lish Summary:
The Prime Min­is­ter says that the oppo­si­tion is not doing any­thing for the country

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.