14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 8, 2025
March 19, 2025
October 5, 2024
April 12, 2024
January 23, 2024
January 19, 2024
December 5, 2023
November 21, 2023
May 2, 2023

കുത്തകകള്‍ക്കുവേണ്ടി കോടികള്‍ എഴുതിത്തള്ളി: സമ്മതിച്ച് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
December 5, 2023 10:53 pm

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത് 10.6 ലക്ഷം കോടി രൂപ. ഭീമമായ തുകയില്‍ പകുതിയിലേറെയും കുത്തക കമ്പനികളുടെ വായ്പയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അ‍ഞ്ച് കോടി രൂപയോ അതില്‍ കൂടുതലോ വായ്പയുള്ള 2,300 ഓളം വായ്പക്കാര്‍ ഏകദേശം രണ്ടുലക്ഷം കോടി രൂപ തിരിച്ചടച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു.
റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശമനുസരിച്ച് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെയാണ് കിട്ടാക്കടത്തിന്റെ പരിധിയില്‍ വന്ന തുക എഴുതിത്തളളുകു. എഴുതിത്തള്ളിയ അക്കൗണ്ട് വിവരങ്ങളും വായ്പക്കാരുടെ പേരും ബാങ്കുകളും സര്‍ക്കാരും പരസ്യമാക്കിയിട്ടില്ല. വേദാന്ത മുതല്‍ അഡാനി വരെയുള്ള കുത്തക കമ്പനികള്‍ പുതുതലമുറ ബാങ്കില്‍ നിന്ന് എടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയിരിക്കുന്നതെന്ന് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വായ്പാ തിരിച്ചടവില്‍ വീഴ്ചവരുത്തിയവരില്‍ നിന്ന് 5,309.80 കോടി പിഴയായി ഈടാക്കിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് സഭയെ അറിയിച്ചു. വാണിജ്യ ബാങ്കുകളുടെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സംവിധാനം അനുസരിച്ച് അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുത്തവരുടെ വിവരം സെന്‍ട്രല്‍ റിപ്പോസിറ്ററി ഓഫ് ഇഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രെഡിറ്റ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. 

Eng­lish Sum­ma­ry: 10.6 lakh crore rupees have been writ­ten off by com­mer­cial banks in the coun­try in the last five years

You may also like this video

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.