20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 19, 2025
April 15, 2025
April 10, 2025
April 10, 2025
April 9, 2025
April 7, 2025
April 6, 2025
April 6, 2025
April 6, 2025

ഒക്ടോബറില്‍ കേരളത്തിലുണ്ടായത് 120 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴ

Janayugom Webdesk
ന്യൂഡല്‍ഹി
November 7, 2021 10:32 pm

കഴിഞ്ഞ 126 വര്‍ഷത്തിനിടയില്‍ ഒക്ടോബര്‍ മാസത്തില്‍ ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണ് ഈ വര്‍ഷം കേരളത്തില്‍ ഉണ്ടായതെന്ന് കാലാവസ്ഥാ വകുപ്പ്. ഈ വര്‍ഷത്തില്‍ തന്നെ മൂന്ന് അവസരങ്ങളിലായി കേരളത്തില്‍ ശക്തമായ മഴയുണ്ടായതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ പി എസ് ബിജു പറഞ്ഞു. ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തിന് ലഭിച്ചത് 589.9 മില്ലിമീറ്റര്‍ മഴയാണ്. ഇത് 1901 വര്‍ഷത്തില്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടിയാണെന്നും കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നു. സാധാരണ സെപ്റ്റംബറില്‍ അവസാനിക്കേണ്ട തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 25 വരെ കേരളത്തില്‍ വന്‍തോതില്‍ മഴ പെയ്തു. ഇത് അവസാനിച്ചതോടെ വടക്ക്-കിഴക്കന്‍ കാലവര്‍ഷവും സജീവമായതാണ് വലിയ തോതില്‍ മഴ ഉണ്ടാകാന്‍ കാരണമായത്. 

കാലവര്‍ഷത്തോടനുബന്ധിച്ച് ജൂണ്‍-ജൂലൈ മാസങ്ങളില്‍ സംസ്ഥാനത്ത് കുറഞ്ഞമഴയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ്- സെപ്റ്റംബറിലും ലഭിച്ച അധികമഴയ്ക്ക് ശേഷമാണ് അളവ് സാധാരണ നിലയിലേക്കെത്തിയത്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് അധിക മഴ ലഭിച്ചതെന്നും പി എസ് ബിജു പറഞ്ഞു.
2021 മുമ്പ് ഒക്ടോബറില്‍ 500 മില്ലീമീറ്ററിലധികം മഴ ലഭിച്ചത് 1932,1999, 2002 വര്‍ഷങ്ങളിലാണ്. യഥാക്രമം 534.2, 567.9, 511.7 മില്ലിമീറ്റര്‍ വീതം മഴയാണ് ഈ വര്‍ഷങ്ങളില്‍ ഒക്ടോബര്‍ മാസത്തില്‍ ലഭിച്ചത്. കഴിഞ്ഞ 120 വര്‍ഷത്തിനിടെ ഒക്ടോബറില്‍ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് 1989ല്‍ ആണ്, 100 മില്ലിമീറ്റര്‍. സാധാരണ ഗതിയില്‍ ഒക്ടോബര്‍ മാസത്തില്‍ 200 മുതല്‍ 400 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കുന്നത്.
eng­lish summary;Kerala received the heav­i­est rain­fall in 120 years in October
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.