26 April 2024, Friday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

കടൽക്കിഴവന്മാർക്കായി രാഷ്ട്രീയ കാര്യ സമിതി വേണ്ടെന്ന് കോൺഗ്രസിലെ ഒരു വിഭാഗം; വിവാദം കൊഴുക്കുന്നു , നിസഹായരായി ഹൈക്കമാൻഡ്

Janayugom Webdesk
കൊച്ചി
September 28, 2021 3:30 pm

വി എം സുധീരൻ കെ പി സി സി പ്രസിഡണ്ട് ആയിരിക്കെ കൊണ്ടുവന്ന രാഷ്ട്രീയ കാര്യ സമിതി ഒഴിവാക്കണമെന്ന് ആവശ്യപെട്ട് കോൺഗ്രസ്സിലെ ഒരു വിഭാഗം രംഗത്തുവന്നു .കെ പി സി സി ഭാരവാഹികളുടെ എണ്ണം 51 ലേക്ക് കുറയുമ്ബോള്‍ എന്തിനാണ് അത്ര തന്നെ അംഗങ്ങളുള്ള രാഷ്ട്രീയ കാര്യസമിതിയുടെ ആവശ്യം എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ചോദിച്ചിക്കുന്നത്.മാത്രമല്ല രാഷ്രീയകാര്യ സമിതി താത്കാലിക സംവിധാനമാണെന്നും കോണ്‍ഗ്രസ് ഭരണ ഘടയില്‍ അത്തരമൊരു സമിതി ഇല്ലെന്നും എതിര്‍ക്കുന്നവർ ചൂണ്ടിക്കാട്ടുന്നു . അതേസമയം ഉപദേശക സമിതി തുടരുണമെന്ന നിലപാടും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയകാര്യ സമിതി പിരിച്ചുവിടില്ലെന്ന ഉറച്ച നിലപാടിലാണ് കെപിസിസി നേതൃത്വം. മാത്രമല്ല രാഷ്ട്രീയ കാര്യ സമിതി പുനഃസംഘടിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

2016 ല്‍ വിഎം സുധീരന്‍ കെ പി സി സി അധ്യക്ഷനായിരിക്കെ ഹൈക്കമാന്‍ഡായിരുന്നു അന്ന് രാഷ്ട്രീയകാര്യ സമിതിക്ക് രൂപം നല്‍കിയത്.പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തുന്ന നേതാക്കളെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹൈക്കമാന്റ് സമിതിതുടക്കത്തില്‍ ഗ്രൂപ്പ് അതീത കെ പി സി സി നേതൃത്വത്തെ സ്വാഗതം ചെയ്ത വി എം സുധീരനും മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ചത് ഹൈക്കമാന്റിനും വെട്ടിലായിരിക്കുകയാണ്. കേരളത്തിലെ നേതൃനീക്കത്തെ കുറിച്ച്‌ പരാതിപ്പെട്ടിട്ടും ഹൈക്കമാന്റ് കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നതാണ് സുധീരന്‍ ഉയര്‍ത്തിയ പരാതി. ഇപ്പോഴത്തെ രീതികള്‍ പുനഃപരിശോധിക്കാന്‍ തയ്യാറായില്ലേങ്കില്‍ പാര്‍ട്ടി കൂടുതല്‍ ക്ഷീണിച്ചേക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ഇപ്പോഴത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുനഃസംഘടന നടപടികള്‍ വൈകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.കൂടുതല്‍ ചര്‍ച്ച നടത്താതെ മുന്നോട്ട് പോകാന്‍ ഇനി നേതൃത്വത്തിന് സാധിക്കില്ലക്ക് രൂപം നല്‍കിയത്. താല്‍ക്കാലിക സമിതിയായിട്ടായിരുന്നു നിയമനമെങ്കിലും പിന്നീട് അതൊരു സ്ഥിരം സമിതിയായി പ്രവര്‍ത്തിക്കുകയായിരുന്നു. സുധീരനും മുല്ലപ്പള്ളിയും അധ്യക്ഷന്‍മാരായിരുന്ന കാലത്ത് ഭാരവാഹികളുടെ എണ്ണം 200 ആയിരുന്നതിനാല്‍ തിരുമാനം എടുത്തിരുന്നത് രാഷ്ട്രീകാര്യ സമിതിയായിരുന്നു.

ഇതേസമയം പുതിയ നേതൃതവത്തിനെതിരെ തുടർച്ചയായി എതിർപ്പ്ഉയരുന്നത് കേന്ദ്രനേതൃത്തിന് തലവേദനയായി .പുതിയ നേതൃത്വത്തിന്റെ സമീപനങ്ങളോട് ഗ്രൂപ്പ് ഇതര നേതാക്കള്‍ അടക്കം രംഗത്തത്തിയത് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. പുതിയ കെപിസിസി നേതൃത്വം ഏകപക്ഷീയമായി തിരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്നതാണ് നേതാക്കള്‍ ഉയര്‍ത്തുന്ന ആക്ഷേപം. ചര്‍ച്ചകള്‍ നടത്താനോ മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാനോ നേതൃത്വം തയ്യാറാകുന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. പുനഃസംഘടന നടപടികള്‍ പ്രതിഷേധിച്ച്‌ നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ അച്ചടക്ക നടപടിയിലൂടെ അവരെ അകറ്റി നിര്‍ത്താനാണ് നേതൃത്വം ശ്രമിച്ചത്. നേതാക്കളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും തയ്യാറായിരുന്നുവെങ്കിലും മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ എത്തുന്ന സാഹചര്യം ഉണ്ടാവുമായിരുന്നില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

തുടക്കത്തില്‍ ഗ്രൂപ്പ് അതീത കെ പി സി സി നേതൃത്വത്തെ സ്വാഗതം ചെയ്ത വി എം സുധീരനും മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ചത് ഹൈക്കമാന്റിനും വെട്ടിലായിരിക്കുകയാണ്. കേരളത്തിലെ നേതൃനീക്കത്തെ കുറിച്ച്‌ പരാതിപ്പെട്ടിട്ടും ഹൈക്കമാന്റ് കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നതാണ് സുധീരന്‍ ഉയര്‍ത്തിയ പരാതി. ഇപ്പോഴത്തെ രീതികള്‍ പുനഃപരിശോധിക്കാന്‍ തയ്യാറായില്ലേങ്കില്‍ പാര്‍ട്ടി കൂടുതല്‍ ക്ഷീണിച്ചേക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ഇപ്പോഴത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുനഃസംഘടന നടപടികള്‍ വൈകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.കൂടുതല്‍ ചര്‍ച്ച നടത്താതെ മുന്നോട്ട് പോകാന്‍ ഇനി നേതൃത്വത്തിന് സാധിക്കില്ല.

ENGLISH SUMMARY:A sec­tion of Con­gress has said there should be no polit­i­cal affairs com­mit­tee for seaweed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.