ബംഗാളിലെ കൽക്കരി ഖനി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ സമൻസ്. അഭിഷേകിനെ കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ വെച്ച് ഇഡി ഒമ്പത് മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തിരുന്നു. ഏത് തരത്തിലുള്ള അന്വേഷണവും നേരിടാൻ പാര്‍ട്ടി തയാറാണെന്നും
രാഷ്ട്രീയ താൽപര്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും ബാനർജി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
കേസിൽ ബാനർജിയുടെ ഭാര്യ രുജിര ബാനർജിക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ന്യൂഡൽഹിയിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്നും കൊൽക്കത്തയിലെ വീട്ടിലെത്തി തന്നെ ചോദ്യംചെയ്യാമെന്നും രുജിര ഇഡിയെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുമുൻപായി രുജിരയെ സിബിഐ അവരുടെ വീട്ടിലെത്തി ചോദ്യംചെയ്തിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കൽക്കരിപ്പാടങ്ങളിലെ മോഷണം സംബന്ധിച്ച് 2020 നവംബറിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷിക്കുന്നത്.
ENGLISH SUMMARY:Abhishek Banerjee ed summoned again
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.