ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് മുൻ കാമുകനെതിരെ പരാതിയുമായി നടി അമലാ പോള്‍. സംഭവത്തില്‍ ഗായകൻ ഭവ്‍നിന്ദര്‍ സിംഗ് ദത്തിനെ പൊലീസ് അറസ്റ്റ്ചെയ്തു. സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ഭവ്‍നിന്ദര്‍ സിംഗിനെതിരെ അമലാ പോള്‍ പരാതിപ്പെട്ടിരുന്നു.
സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ട് വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്ന് ആരോപിച്ച് അമലാ പോള്‍ നേരത്തെ മാനനഷ്‍ടക്കേസും ഫയല്‍ ചെയ്തിരുന്നു. ഭവ്‍നിന്ദര്‍ സിംഗിനെതിരെ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ് എന്ന് വില്ലുപുരലും പൊലീസ് അറിയിച്ചു.
അമലാ പോളും ഭവ്നിന്ദര്‍ സിംഗും ചേര്‍ന്ന് 2018ല്‍ ഒരു സിനിമ നിര്‍മാണ കമ്പനി സ്ഥാപിച്ചിരുന്നു. ഇതിനുശേഷം ഓറോവില്ലിനിടുത്തുള്ള പെരുമുതലിയാര്‍ ചാവടിയിലേക്ക് താമസം മാറിയെന്നും വില്ലുപുരം പൊലീസ് പറയുന്നു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം അമലാ പോളുംം ഭവ്നിന്ദര്‍ സിംഗും പിരിയുകയായിരുന്നു.
English Summary: Actress Amala Paul files cheating complaint against estranged friend
You may alsolike this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.