ഓടിക്കൊണ്ടിരുന്ന ലഖ്നോ-മുംബൈ പുഷ്പക് എക്സ്പ്രസ് ട്രെയിനിൽ കൊള്ള നടത്തിയ സംഘം 20കാരിയെ കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതികളിൽ രണ്ടു പേരെ സംഭവ സ്ഥലത്തുവെച്ചും രണ്ടു പേരെ പിന്നീടും പൊലീസ് പിടികൂടിയിരുന്നു. മൂന്നു പേർക്കുള്ള തിരച്ചിൽ ഊർജിതമാക്കിയതായി മുംബൈ റെയിൽവേ പൊലീസ് കമീഷണർ കൗസർ ഖാലിദ് മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് ഓടിക്കൊണ്ടിരുന്ന ലഖ്നോ-മുംബൈ പുഷ്പക് എക്സ്പ്രസ് ട്രെയിനിൽ കൊള്ള നടത്തിയ എട്ടംഗ സംഘം 20കാരിയെ കൂട്ട ബലാൽസംഗം ചെയ്തത്. മഹാരാഷ്ട്രയിലെ ഇഗത്പുരിക്കും കസാറക്കുമിടയിലെ വനത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു സംഭവം.ഔറംഗാബാദിലെ ഇഗത്പുരയിൽ നിന്ന് കയറിയ എട്ടംഗ സായുധസംഘം ട്രെയിൻ വനത്തിലെത്തിയതോടെ 96,390 രൂപയുടെ മൊബൈൽ അടക്കമുള്ള വസ്തുക്കൾ യാത്രക്കാരിൽ നിന്ന് മോഷ്ടിച്ചു. തടയാൻ ശ്രമിച്ച ആറു പേർക്ക് പരിക്കേറ്റു. പിന്നീട് 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും റെയിൽവേ പൊലീസ് പറഞ്ഞു.
ട്രെയിൻ കസാറയിലെത്തിയതോടെ യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് റെയിൽവേ പൊലീസ് സഹായത്തിനെത്തുകയായിരുന്നു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. മുംബൈ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
english summary; Another arrested in Pushpak Express gang-rape case
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.