27 April 2024, Saturday

Related news

April 21, 2024
March 13, 2024
January 31, 2024
January 28, 2024
January 18, 2024
September 14, 2023
August 9, 2023
June 13, 2023
February 11, 2023
August 12, 2022

നികുതി പിരിവിലും കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; കൂടിയത് വ്യക്തിഗത നികുതി

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2024 10:45 pm

നികുതി പിരിവിലും ഇരട്ടത്താപ്പുമായി മോഡി സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വ്യക്തിഗത നികുതി പിരിവില്‍ ഊര്‍ജസ്വലത കാട്ടിയ ധനകാര്യ മന്ത്രാലയം രാജ്യത്തെ കുത്തക കമ്പനികളുടെ മുന്നില്‍ പത്തിമടക്കി. 2018–19 മുതല്‍ 2022–23 വരെ വ്യക്തിഗത നികുതി പിരിവില്‍ 76 ശതമാനം നേട്ടം കൈവരിച്ചപ്പോള്‍ കോര്‍പറേറ്റ് നികുതിയിനത്തില്‍ കേവലം 24.45 ശതമാനം മാത്രമാണ് പിരിച്ചെടുത്തത്. 

ആദായ, സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ നികുതി ഉള്‍പ്പെടെ 4,73,179 കോടി രൂപയാണ് 2018–19ല്‍ പിരിച്ചെടുത്തതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് രേഖകള്‍ വ്യക്തമാക്കുന്നു. 2022–23 സാമ്പത്തിക വര്‍ഷം ഈ തുക 8,33,307 കോടിയായി വര്‍ധിച്ചുവെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ കോര്‍പറേറ്റ് നികുതിയിനത്തില്‍ 2018–19ല്‍ 6,63,572 കോടിയും 22–23ല്‍ 8,25,834 കോടിയും മാത്രമാണ് പിരിച്ചെടുത്തത്. 

രാജ്യത്തെ സാധാരണ പൗരന്‍മാരില്‍ നിന്നും നികുതി പിഴിഞ്ഞെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ കുത്തക കമ്പനികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്നാണ് വ്യക്തമാകുന്നത്. കുത്തക സ്ഥാപനങ്ങള്‍ക്ക് ചുമത്തിയിരുന്ന നികുതി നിരക്ക് 30ല്‍ നിന്ന് 22 ശതമാനം ആയി കുറയ്ക്കുകയും ചെയ്തിരുന്നു. പ്രത്യക്ഷ നികുതിയില്‍ കോര്‍പറേറ്റ് ആനുകൂല്യം നല്‍കിയ മോഡി സര്‍ക്കാര്‍ ഇന്ധന നികുതി നിരക്കിലും പാചക വാതക വിലയിലും നികുതി ഏര്‍പ്പെടുത്തി 2014–15ല്‍ 99,000 കോടി രൂപയാണ് ജനങ്ങളെ കൊള്ളയടിച്ചതെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Eng­lish Sum­ma­ry: Cen­tral dou­ble stan­dards in tax col­lec­tion; Max­i­mum per­son­al tax

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.