12 May 2024, Sunday

ദബോൽക്കറുടെ കൊലപാതകം: പ്രതികളെ യുഎപിഎ പ്രകാരം വിചാരണ ചെയ്യണമെന്ന് സിബിഐ

Janayugom Webdesk
ന്യൂഡൽഹി
September 5, 2021 9:33 pm

നരേന്ദ്ര ദബോൽക്കറെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെ യുഎപിഎ വകുപ്പ് പ്രകാരം വിചാരണ ചെയ്യണമെന്ന ആവശ്യവുമായി സിബിഐ കോടതിയിൽ. ഒരു വിഭാഗം ആളുകൾക്കിടയിൽ ഭീകരത പടർത്തിയെന്നാരോപിച്ചാണ് ഇവർക്കെതിരെ കോടതിയിൽ സിബിഐയുടെ വാദം.


ഇതുംകൂടി വായിക്കു:പെഗാസസ് ഫോണ്‍ ചോര്‍ത്തൽ: നരേന്ദ്ര മോഡിയെ എതിർകക്ഷിയാക്കി സുപ്രീം കോടതിയില്‍ ഹർജി


ഡോ. വീരേന്ദ്രസിങ് താവ്ഡെ, ശരദ് കലാസ്കർ, സച്ചിൻ ആന്ദുരെ, അഡ്വ. സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവർക്കെതിരെ കുറ്റം ചുമത്തുന്നതിനുള്ള വാദങ്ങൾ അഡീഷണൽ സെഷൻസ് ജഡ്ജി എസ് ആർ നവാന്ദർ മുമ്പാകെ വെള്ളിയാഴ്ച ആരംഭിച്ചു. ഐപിസി 120 ബി, 120 ബി, ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് സൂര്യവംശി പറഞ്ഞു. യുഎപിഎ 16ാം വകുപ്പ് പ്രകാരം കുറ്റം ചുമത്താൻ സിബിഐക്ക് സംസ്ഥാന സർക്കാരിന്റെ അനുവാദം ലഭിച്ചതായും സൂര്യവംശി കൂട്ടിച്ചേർത്തു. കേസ് സെപ്റ്റംബർ ഏഴിന് വീണ്ടും പരിഗണിക്കും.

നിയമവ്യവസ്ഥയിലൂടെ അന്ധവിശ്വാസങ്ങൾ തടയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ദാബോൽക്കർ 2013 ഓഗസ്റ്റ് 20നാണ് വെടിയേറ്റു മരിച്ചത്. പുനെയിൽ പ്രഭാതസവാരിക്കിടെ ഓംകാരേശ്വരക്ഷേത്രത്തിനടുത്ത പാലത്തിൽ നിന്നാണ് മോട്ടോർസൈക്കിളിലെത്തിയ രണ്ട് അജ്ഞാതർ അദ്ദേഹത്തെ വെടിവച്ചത്. ദേശീയതലത്തിൽ വൻപ്രതിഷേധത്തിനിടയാക്കിയ സംഭവമാണിത്.
ENGLISH SUMMARY;Dabolkar’s mur­der Updates
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.