നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്ടെ തളി ബ്രാഹ്മണ സമൂഹ മഠത്തില്‍ ബൊമ്മക്കൊലു ഒരുങ്ങി. ഒമ്പത് ദിവസങ്ങളിലായുള്ള ദേവിയുടെ ഓരോ ഭാവത്തെയും പൂജിക്കുന്നതിനായാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി ആഘോഷങ്ങൾക്ക് പൊലിമ കുറവാണ് . എങ്കിവും നൂറ്റാണ്ടുകൾ പഴക്കമുള്ള നവരാത്രി ചടങ്ങുകൾ കൃത്യമായി തന്നെ നടത്താനാണ് തളി ബ്രാഹ്മണ സമൂഹത്തിന്റെ തീരുമാനം. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ ബ്രാഹ്മണർക്കൊപ്പെം പറിച്ചു നടപ്പെട്ട സംസ്കാരങ്ങളുടെ ശേഷിപ്പുകളിലൊന്നാണിത്.
പതിനൊന്ന് പടികളുണ്ടാക്കി അതിനു മുകളിൽ കളിമണ്ണില്‍ തീര്‍ത്ത ദേവീ ദേവന്‍മാരുടെ മനോരഹരരൂപങ്ങള്‍ വച്ച് ബൊമ്മക്കൊലു ഒരുക്കും. മരപ്പാച്ചിയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മരപ്പാച്ചിയില്ലാതെ ബൊമ്മക്കൊലു പൂർത്തിയാകില്ല എന്നാണ് വിശ്വാസം. കൂടാതെ അഷ്ട ലക്ഷ്മിയും ഹൈന്ദവ പുരാണകഥകളെ അനുസ്മരിക്കുന്ന ബൊമ്മകളും രഥോല്‍സവം, ദശാവതാരം, വെങ്കടാചലപതി, ശ്രീനിവാസ കല്ല്യാണം, ശിവതാണ്ഡവം, വിശ്വരൂപം എന്നിവയുമുണ്ട്. ദിവസവും രണ്ട് നേരങ്ങളില്‍ പ്രത്യേക പൂജ നടത്തും.
english summary; Dolls ready for Navratri Celebration
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.