6 May 2024, Monday

Related news

March 15, 2024
March 11, 2024
February 28, 2024
February 25, 2024
February 4, 2024
February 2, 2024
January 31, 2024
January 28, 2024
January 17, 2024
November 3, 2023

ഗ്യാൻവാപി മസ്ജിദ്: വരാണസി ജില്ലാ കോടതി വിധി വേദനാജനകം: സമസ്ത

Janayugom Webdesk
കോഴിക്കോട്
February 4, 2024 8:03 pm

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വരാണസി ജില്ലാകോടതി വിധി വേദനാജനകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാരും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. വിധി മുസ്ലിങ്ങളെ മാത്രമല്ല രാജ്യത്തെ എല്ലാവിഭാഗം മതവിശ്വാസികളേയും വേദനിപ്പിക്കുന്നതാണ്. പള്ളിക്കുള്ളിൽ പൂജ നടത്തുന്നത് 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ അന്തസത്തക്ക് എതിരാണ്. ബാബരി മസ്ജിദ് കേസ് വിധിന്യായത്തിൽ 1991ലെ ആരാധനാലയ സംരക്ഷണനിയമം ശക്തമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സുപ്രിംകോടതി ഊന്നിപറഞ്ഞിരുന്നു.

1947 ഓഗസ്റ്റ് 15 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഒരു കെട്ടിടം പള്ളിയായിരുന്നെങ്കിൽ അത് തുടർന്നും പള്ളിയാണെന്നും അതിന്മേൽ മറ്റൊരു വിഭാഗത്തിന് അവകാശവാദമുന്നയിക്കാൻ അധികാരമില്ലെന്നുമാണ് ആരാധനാലയ സംരക്ഷണ നിയമം. 1969ൽ മുകൾ ചക്രവർത്തി ഔറൻഗസീബ് നിർമിച്ചതാണ് ഗ്യാൻവാപി മസ്ജിദ്. നൂറുവർഷത്തിലധികം കഴിഞ്ഞാണ് 1780ൽ ഇൻഡോർ രാജ്ഞി അഹില്യ ഹോൽകർ പള്ളിക്ക് തൊട്ടടുത്ത് കാശി വിശ്വനാഥക്ഷേത്രമുണ്ടാക്കുന്നത്.

ഗ്യാൻവാപിപള്ളി കൈവശപ്പെടുത്താൻ ചിലർ നടത്തുന്ന ഗൂഢനീക്കം പ്രതിഷേധാർഹവും വേദനാജനകവുമാണ്. വിധിക്കെതിരേ നീതിപീഠത്തെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയോടുള്ള വിശ്വാസം തിരിച്ചുപിടിക്കുന്നതിന് ഉന്നത നീതിപീഠം സത്യസന്ധമായും നിഷ്പക്ഷമായും ഇടപെടണമെന്ന് നേതാക്കൾ പറഞ്ഞു.

Eng­lish Sum­ma­ry: Gyan­va­pi Masjid: Varanasi Dis­trict Court Ver­dict Painful: Samasta
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.