ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരതമൂലം വഴിയോരക്കച്ചവടക്കാരന്റെ കാലുകള്‍ നഷ്ടപ്പെട്ടു. കാൺപൂരിലെ കല്യാൺപൂര്‍ സ്വദേശിയായ ലഡ്ഡു എന്ന ഇർഫാനാണ് ട്രെയിനിടിച്ച് കാലുകള്‍ നഷ്ടപ്പെട്ടത്. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി ഇര്‍ഫാന്റെ പച്ചക്കറിയും സാധനങ്ങളും റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു.
Shocker from Kanpur !
Policemen threw away a street vendor Irfan’s articles on railway tracks in Kalyanpur.
He was hit by Memu train while picking them back. He has lost both his legs.
Police were clearing sides of GT Road of vendors selling vegetables, and other goods. pic.twitter.com/gbzY71rLg2— Haidar Naqvi🇮🇳 (@haidarpur) December 2, 2022
ഇതെടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി, ഇര്‍ഫാന്റെ കാലുകള്‍ നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഇന്ദിരാ നഗർ പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ഷദാബ് ഖാനും ഹെഡ് കോൺസ്റ്റബിൾ രാകേഷും ചേർന്നാണ് ജിടി റോഡിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചുകൊണ്ടിരുന്നത്. സാധനങ്ങള്‍ എടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട ഇര്‍ഫാനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. പരിക്കേറ്റ ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
English Summary: Police brutality: street vendor lost legs after being hit by train
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.