ഖത്തർ ലോകകപ്പിന്റെ അവസാന എട്ടിൽ ഇടം നേടി പോർച്ചുഗൽ. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പോർച്ചുഗീസ് സ്വസ് ടീമിനെ തകർത്തത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തികൊണ്ടാണ് കോച്ച് ഫർണാണ്ടോ സാന്റോസ് സ്വിറ്റ്സർലാൻഡിനെതിരെ തന്റെ പറങ്കിപ്പടയെ ഇറക്കിയത്. റൊണാൾഡോ ഇല്ലാത്ത പോർച്ചുഗീസ് ടീം സ്വിറ്റ്സർലാൻഡിനെതിരെ മികച്ച കളിയാണ് പുറത്തെടുത്തത്. റൊണാൾഡോയ്ക്ക് പകരം കോച്ച് സാന്റോസ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയ ഗോൺസാലോ റാമോസ് ഹാട്രിക് നേടി.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിക്കുയായിരുന്നു പോർച്ചുഗൽ, 17 മിനിറ്റിൽ ഒരു ഉഗ്രൻ ഷോട്ടിലൂടെ റാമോസ് വലകുലുക്കിയത്. തുടർന്ന് രണ്ടാം പകുതിയിൽ 51, 67 മിനറ്റുകളിൽ ഗോൾ നേടി റാമോസ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി. റാമോസിന് പുറമെ പെപ്പെ, റാഫേഷ ഗ്വിറേറോ, റാഫേൽ ലിയോ എന്നിവരാണ് പോർച്ചുഗലിന്റെ മറ്റ് ഗോൾ സ്കോറർമാർ. 73-ാം മിനിറ്റിൽ റൊണാൾഡോ പകരക്കാരനായി കളത്തിൽ ഇറങ്ങിയത്.
English Summary:Portugal beat Switzerland to the quarterfinals
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.