26 April 2024, Friday

സ്‌പേസ് ബേബീസ്; ബഹിരാകാശത്തും ഇനി ഐവിഎഫ്, പ്രസവത്തിനൊരുങ്ങി 30ത്തോളം സ്ത്രീകള്‍

Janayugom Webdesk
വാഷിങ്ടണ്‍
February 8, 2023 7:45 pm

ഭൂമിയില്‍ മാത്രമല്ല ഇനി ബഹിരാകാശത്തും ഐവിഎഫ് നടക്കും. നെതര്‍ലന്‍ഡ്‌സില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഐ ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച്‌, ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഡച്ച്‌ കമ്പനിയായ സ്‌പേസ്‌ബോണ്‍ യുണൈറ്റഡുമായി ചേര്‍ന്ന് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ ടെക്‌നോളജി ഇന്‍ സ്പേസ് മൊഡ്യൂള്‍ വികസിപ്പിക്കുകയാണ്. ഇതിന് കീഴില്‍ ഒരു ജൈവ ഉപഗ്രഹം ബഹിരാകാശത്തേക്ക് അയക്കാനാണ് തീരുമാനം .

അതിനുള്ളില്‍ ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ചികിത്സയിലൂടെ ഭ്രൂണം ജനിക്കുകയും ഇതിനുശേഷം ഈ ഭ്രൂണം ഭൂമിയിലേക്ക് കൊണ്ടുവന്ന് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. ഭൂമിയില്‍ ജനിക്കുന്ന ഈ കുട്ടികളെ ‘സ്‌പേസ് ബേബീസ്’ എന്ന് വിളിക്കും .ഭൂമിക്ക് പുറത്ത് സ്വാഭാവികമായി കുട്ടികളെ ഉത്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സ്‌പേസ്‌ബോണ്‍ സ്ഥാപകന്‍ ഡോ എഗ്‌ബെര്‍ട്ട് എഡല്‍ബ്രോക്ക് പറയുന്നു. ആദ്യം എലികളിലാകും ഈ പരീക്ഷണം നടത്തി ബഹിരാകാശത്ത് അവരില്‍ ബീജസങ്കലനം ചെയ്യും. മൊഡ്യൂള്‍ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനുള്ള ആദ്യ വിമാനം ഏപ്രിലില്‍ കാനഡയില്‍ നിന്ന് പുറപ്പെടും. ഐവിഎഫിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു ബയോ-സാറ്റലൈറ്റ് തയ്യാറാക്കാന്‍ പോലും 18 മുതല്‍ 24 മാസം വരെ സമയം എടുക്കും. 

ബഹിരാകാശത്തെ ആദ്യത്തെ മനുഷ്യ കുഞ്ഞിന്റെ പ്രസവവും 2031-ഓടെ നടത്താനാകുമെന്നാണ് നിലവില്‍ പറയുന്നത്. സ്‌പേസ്‌ബോണിന് ഈ പരീക്ഷണത്തിനായി അസ്ഗാര്‍ഡിയ കമ്പനിയുടെ പിന്തുണയുമുണ്ട്. ബഹിരാകാശത്ത് ലോകത്തിലെ ആദ്യത്തെ മനുഷ്യ കോളനി സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം നിലവില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ മാത്രമേ സ്‌പേസ് ബേബി സാധ്യമാകൂ. ബഹിരാകാശത്ത് പ്രസവിക്കാന്‍ ആഗ്രഹിക്കുന്ന ഗര്‍ഭിണികളെയും, മെഡിക്കല്‍ സ്റ്റാഫിനെയും തിരഞ്ഞെടുക്കും. ഈ പരീക്ഷണം നടത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞത് 2 പ്രസവം കഴിഞ്ഞവരാകണം. 

ഇതോടൊപ്പം ഉയര്‍ന്ന വികിരണം സഹിക്കാനുള്ള ശക്തിയും ശരീരത്തിന് ആവശ്യമായി വരും. ഇതോടൊപ്പം ഉയര്‍ന്ന വികിരണം സഹിക്കാനുള്ള ശക്തിയും ശരീരത്തിന് ആവശ്യമായി വരും. ഈ പരീക്ഷണങ്ങള്‍ ഒരു ഗര്‍ഭിണിയായ സ്ത്രീയില്‍ മാത്രം നടത്താന്‍ കഴിയില്ല, അതിനാല്‍ 30 സ്ത്രീകളെ വരെ ഒരേസമയം ഇതിനായി കണ്ടെത്തുന്നത്. കുഞ്ഞുങ്ങള്‍ ബഹിരാകാശത്ത് ജനിച്ച് ഭാവിയില്‍ മനുഷ്യര്‍ക്ക് മറ്റൊരു ഗ്രഹത്തിലേക്കോ ഭൂമിക്കപ്പുറത്തുള്ള ഭ്രമണപഥത്തിലേക്കോ പോയി സ്വന്തം കോളനി സ്ഥാപിക്കാന്‍ കഴിയുമെന്നും എഡല്‍ബ്രോക്ക് പറയുന്നു.

Eng­lish Summary;Space Babies; About 30 women are ready for IVF in space
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.