11 May 2024, Saturday

Related news

February 1, 2024
January 8, 2024
December 5, 2023
December 4, 2023
November 11, 2023
November 9, 2023
September 29, 2023
August 8, 2023
June 20, 2023
June 18, 2023

സാംക്രമികേതര രോഗങ്ങളെ നേരിടാന്‍ അടിയന്തര നടപടി വേണം: ലോകാരോഗ്യ സംഘടന

Janayugom Webdesk
ജനീവ
October 4, 2022 1:48 pm

സാംക്രമികേതര രോഗങ്ങള്‍ ബാധിച്ച് ഓരോ രണ്ട് സെക്കന്‍ഡിലും 70 പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടന. കൂടുതല്‍ മരണങ്ങളും ദരിദ്ര്യ, ഇടത്തരം രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന പൊതുസഭയില്‍ അവതരിപ്പിച്ച ലോകാരോഗ്യസംഘടനയുടെ പഠനത്തില്‍ പറയുന്നു.
സാംക്രമികേതര വരുമാനത്തിന്റെ 86 ശതമാനവുമുള്ളത് വരുമാനം കുറഞ്ഞതും ഇടത്തര വരുമാനമുള്ളതുമായ രാജ്യങ്ങളിലാണ്. 

ചികിത്സ, പരിപാലനം, മുന്‍കരുതല്‍ എന്നിവയുടെ അഭാവമാണ് ഈ രാജ്യങ്ങളിലെ മരണസംഖ്യ ഉയരാന്‍ കാരണമെന്ന് പഠനം പറയുന്നു. ഏതാനും രാജ്യങ്ങള്‍ മാത്രമാണ് 2030 ഓടെ സാംക്രമികേതര രോഗങ്ങള്‍ മൂന്നിലൊന്നായി കുറയ്ക്കാനുള്ള ആഗോളലക്ഷ്യത്തില്‍ സഞ്ചരിക്കുന്നത്. ഓരോ വര്‍ഷം 4.1 കോടിയാളുകളാണ് ഇത്തരത്തില്‍ രോഗബാധിതരായി മരണപ്പെടുന്നത്. ഇത് ആഗോളതലത്തിലെ ആകെ മരണങ്ങളുടെ 74 ശതമാനം വരുമെന്നാണ് പറയുന്നത്. 

ഹൃദയാഘാതം, കാന്‍സര്‍, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എല്ലാം സാംക്രമികേതര രോഗങ്ങളിലുണ്ട്. രോഗം ബാധിച്ച് 70 വയസിന് മുമ്പെ മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണം ഓരോ വര്‍ഷവും 1.7 കോടിയാണെന്ന് പഠനത്തില്‍ പറയുന്നു. 194 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Eng­lish Summary:Urgent action need­ed to tack­le NCDs: WHO
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.